വിദേശനാണയ വിനിമയ ക്രമക്കേട്: റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ഇന്നെത്തും
Monday, July 15, 2019 11:58 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശനാണയ വിനിമയ സ്ഥാപനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 14.5 കോടി രൂപയുടെ അനധികൃത ഇടപാടുകളുടെ തുടരന്വേഷണത്തിനായി റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും. കഴിഞ്ഞ ദിവസം കസ്റ്റംസ് എയർ ഇന്‍റലിജന്‍റ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന വിദേശനാണയ വിനിമയ സ്ഥാപനത്തിൽ ക്രമക്കേടുകൾ കണ്ടത്തിയിരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹവാല പണമിടപാടുകാരെ സഹായിക്കുന്നതിനാണ് പ്രധാനമായും ക്രമക്കേടുകൾ നടത്തിയിട്ടുള്ളതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അടുത്തകാലത്ത് വിദേശത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കറൻസികൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇത്തരത്തിൽ ക്രമക്കേടുകൾ നടത്തി സ്വരൂപിച്ച വിദേശ കറൻസികളാണ് അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് സംശയിക്കുന്നുണ്ട്.


അതേസമയം, കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന തങ്ങളുടെ വിദേശനാണയ വിനിമയ കൗണ്ടറുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ തെറ്റാണന്നും അത്തരത്തിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കി തോമസ് കുക്ക് എന്ന സ്ഥാപനം രംഗത്തെത്തി.നിയമപ്രകാരം അന്താരാഷ്‌ട്ര യാത്രക്കാരുടെ ഒരു പാസ്പോർട്ടിൽ പരമാവധി 25,000 രൂപ വരെ മാത്രമേ മാറ്റിക്കൊടുക്കുന്നതിന് അനുമതിയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.