വ്യാപാരകമ്മി കൂടി
വ്യാപാരകമ്മി കൂടി
Saturday, June 15, 2019 11:18 PM IST
ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതി നാലു ശതമാനം വർധിച്ച് മേയിൽ 3000 കോടി ഡോളറായി ഉയർന്നപ്പോൾ ഇറക്കുമതി 4.3 ശതമാനം വർധിച്ച് 4530 കോടി ഡോളറിന്‍റേതായി. വ്യാപാര കമ്മി ആകട്ടെ ആറു മാസത്തെ ഏറ്റവും ഉയർന്ന തലത്തിലുമായി. ജൂലൈ അഞ്ചിലെ ബജറ്റിൽ ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കയറ്റുമതിക്കാർ പ്രേരിപ്പിക്കുന്നുണ്ട്.

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിച്ച് മേയിൽ 1,540 കോടി ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,420 കോടി ഡോളറായിരുന്നു അന്തരം. 2018 നവംബറിലെ 1,670 കോടി ഡോളറിനു ശേഷമുള്ള ഏറ്റവും വലിയ കമ്മിയാണ് പോയ മാസം റിപ്പോർട്ട് ചെയ്തത്. സ്വർണം ഇറക്കുമതി മേയിൽ 37.4 ശതമാനം വർധിച്ചു.

കയറ്റുമതി കാര്യമായി നടക്കുന്നില്ല എന്നതാണ് കമ്മിക്കു കാരണം. കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കയറ്റുമതി സമൂഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധവും ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.


മേയിൽ 1,240 കോടി ഡോളറിന്‍റെ എണ്ണ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 8.2 ശതമാനം അധികമാണിത്. എണ്ണ ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതി 2.9 ശതമാനം വർധിച്ച് 32.9 കോടി ഡോളറിന്‍റേതായി.

നടപ്പു സാന്പത്തികവർഷം ഏപ്രിൽ-മേയ് മാസങ്ങളിലായി ഇതുവരെ 5,610 കോടി ഡോളറിന്‍റെ കയറ്റുമതി നടത്തിയിട്ടുണ്ട്. തലേ വർഷം ഇതേ കാലയളവിൽ 5,480 കോടി ഡോളറിന്‍റെ കയറ്റുമതി നടത്തിയ സ്ഥാനത്താണ് ഈ വർധന. ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ (50.9 ശതമാനം), ഓർഗാനിക്-ഇനോർഗാനിക് കെമിക്കലുകൾ (20.6%), റെഡി മെയ്ഡ് വസ്ത്രങ്ങൾ (14.2%), ഒൗഷധങ്ങൾ (10.9%), എൻജിനിയറിംഗ് ഉത്പന്നങ്ങൾ (4.4%) എന്നിവയുടെ കയറ്റുമതി വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.