പാർപ്പിടങ്ങൾക്കു നികുതി കുറയ്ക്കാൻ നിബന്ധന; 80 ശതമാനം സാധനങ്ങൾ രജിസ്റ്റേർഡ് ഡീലറിൽനിന്നു വാങ്ങണം
പാർപ്പിടങ്ങൾക്കു നികുതി കുറയ്ക്കാൻ നിബന്ധന; 80 ശതമാനം സാധനങ്ങൾ രജിസ്റ്റേർഡ് ഡീലറിൽനിന്നു വാങ്ങണം
Wednesday, March 20, 2019 12:18 AM IST
ന്യൂഡൽഹി: പാർപ്പിടങ്ങൾക്കുള്ള കുറഞ്ഞ ജിഎസ്ടി നിരക്കു ലഭിക്കണമെങ്കിൽ നിർമാണ സാമഗ്രികളിൽ 80 ശതമാനവും രജിസ്റ്റേർഡ് വ്യാപാരികളിൽനിന്നു വാങ്ങണം.ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിലാണ് ഇതു തീരുമാനിച്ചത്. ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ബിൽഡർമാർക്ക് ഇതു ബുദ്ധിമുട്ടാകും.

ചെലവുകുറഞ്ഞ പാർപ്പിടങ്ങൾക്ക് ഒരു ശതമാനമായും അല്ലാത്തവയ്ക്ക് അഞ്ചു ശതമാനമായുമാണു ജിഎസ്ടി കുറച്ചത്. കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനു നടപ്പിൽവരും.മെട്രോ നഗരങ്ങളിൽ 60 ചതുരശ്രമീറ്റർ, അല്ലാത്തിടങ്ങളിൽ 90 ചതുരശ്രമീറ്റർ, വില പരമാവധി 45 ലക്ഷം രൂപ - ഇതാണു ചെലവുകുറഞ്ഞ പാർപ്പിടത്തിന്‍റെ നിർവചനം. കേരളത്തിൽ മെട്രോ നഗരങ്ങൾ ഇല്ല.
യഥാക്രമം എട്ടും പന്ത്രണ്ടും ശതമാനം ഉണ്ടായിരുന്ന നികുതിയാണ് ഒന്നും അഞ്ചും ശതമാനമായി കുറച്ചത്. നിരക്കു കുറയ്ക്കും മുന്പ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി-പാർപ്പിടത്തിനു വാങ്ങുന്ന സാധനങ്ങളുടെ ജിഎസ്ടി പാർപ്പിടം വിൽക്കുന്പോഴുള്ള ജിഎസ്ടിയിൽനിന്നു കിഴിക്കാനുള്ള അവസരം) ഉണ്ടായിരുന്നു. നികുതി കുറച്ചപ്പോൾ അതില്ലാതായി. ഐടിസി ഇല്ലാത്തതുമൂലം നികുതിയിളവ് വില കുറയാൻ വഴിതെളിക്കില്ല.


80 ശതമാനം സാധനങ്ങളും രജിസ്റ്റേർഡ് വ്യാപാരികളിൽനിന്നു വാങ്ങണമെന്ന നിബന്ധനയിൽ ബിൽഡർമാർ എതിർപ്പ് പ്രകടിപ്പിച്ചു. ചെറുപട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും രജിസ്റ്റേർഡ് വ്യാപാരികളല്ല കല്ലും മണലും ഇഷ്ടികയുമൊക്കെ നല്കുന്നത്.

പാർപ്പിടത്തിനു പണിയുന്ന കെട്ടിടത്തിൽ 15 ശതമാനം വരെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. നിർമാണത്തിലിരിക്കുന്ന പാർപ്പിടങ്ങൾക്കു പുതിയ നിരക്കോ പഴയ നിരക്കോ വേണ്ടത് എന്നു തീരുമാനിക്കാൻ സമയമനുവദിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു സമയം നിശ്ചയിക്കും. പുതിയ പാർപ്പിടങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.