കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര ഒന്നാം ടെർമിനൽ പൂർണസജ്ജം
കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര  ഒന്നാം ടെർമിനൽ പൂർണസജ്ജം
Wednesday, March 20, 2019 12:18 AM IST
നെടുന്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലായ ടി-1 പൂർണസജ്ജമായി. നാളെ മുതൽ യാത്രക്കാരുടെ ചെക്ക് ഇൻ കൂടി ഒന്നാം ടെർമിനലിൽനിന്ന് ആരംഭിക്കും. നവീകരിച്ച ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം ഡിസംബറിൽ തുടങ്ങിയെങ്കിലും ചെക്ക് ഇൻ നടത്തിയിരുന്നതു രണ്ടാം ടെർമിനലിൽ ആയിരുന്നു. പുറപ്പെടൽ ഒന്നാം ടെർമിനലിലും. യാത്രക്കാരെ ഇതു ബുദ്ധിമുട്ടിച്ചിരുന്നു.

നാളെ ഉച്ചകഴിഞ്ഞ് ഒന്നിനുശേഷം പുറപ്പെടുന്ന വിമാനങ്ങളിൽ പോകേണ്ട യാത്രക്കാർ ഒന്നാം ടെർമിനലിൽ ചെക്ക് ഇൻ ചെയ്യണം. 1.05നു ചെന്നൈയിലേക്കു പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിന്‍റെ ചെക്ക് ഇൻ ആണ് ഒന്നാം ടെർമിനലിൽ ആദ്യം നടക്കുക. ഇതിനായി രാവിലെ 10ന് ടി-1 ൽ ചെക്ക് ഇൻ പ്രവർത്തനം ആരംഭിക്കും.

നിലവിലെ രണ്ടാം ടെർമിനലിൽ ചെക്ക് ഇൻ ബാഗേജുകൾ പ്രത്യേകമായി സ്ക്രീനിംഗ് നടത്തുകയും ബോർഡിംഗ് പാസ് എടുക്കാൻ കൗണ്ടറിൽ ക്യൂ നിൽക്കുകയും വേണമായിരുന്നു. നവീകരിച്ച ഒന്നാം ടെർമിനലിൽ ഇൻ-ലെെൻ ബാഗേജ് സംവിധാനം സജ്ജമായതോടെ ചെക്ക് ഇൻ ബാഗുകൾ അതത് കൗണ്ടറുകളിൽ നിക്ഷേപിച്ചാൽ മതിയാകും. രണ്ടാം ടെർമിനലിൽ 29 ചെക്ക് ഇൻ കൗണ്ടറുകളാണുള്ളതെങ്കിൽ ഒന്നാം ടെർമിനലിൽ 56 കൗണ്ടറുകളുണ്ട്.


ഇവയിൽ നാലെണ്ണത്തിൽ സെൽഫ് - ബാഗ് ഡ്രോപ് സംവിധാനമുണ്ട്. യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ നിർവഹിക്കാൻ 10 കിയോസ്ക്കുകളും ഒന്നാം ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് ഇൻ കഴിഞ്ഞശേഷം യാത്രക്കാർ ഒന്നാം നിലയിലെത്തും. ഇവിടെയാണു സുരക്ഷാ സക്രീനിംഗ് പരിശോധന. ഇവിടെ കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം ഒരുക്കിയിട്ടുണ്ട്. നാളെ കഥകളി ഉണ്ടാകും. ‘അർജുന വിഷാദവൃത്തം’ കഥകളിയാണ് അരങ്ങേറുക. പൊതുജനങ്ങൾക്കും കഥകളി കാണാനെത്താം. പ്രവേശനം സൗജന്യം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.