നികുതി വെട്ടിച്ചു കോടികൾ കൊയ്ത് വ്യാജ, വിദേശ സിഗരറ്റുകൾ
നികുതി വെട്ടിച്ചു കോടികൾ കൊയ്ത് വ്യാജ, വിദേശ സിഗരറ്റുകൾ
Tuesday, March 19, 2019 12:25 AM IST
ആലപ്പുഴ: നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ പ്രസിദ്ധീകരിക്കാതെയും നികുതി വെട്ടിച്ചുമെല്ലാം വ്യാജസിഗരറ്റുകൾ കേരള വിപണിയിൽ അരങ്ങുവാഴുന്നു. ഒപ്പം വിദേശ സിഗരറ്റുകളും വ്യാപകമായിട്ടുണ്ട്. ആപ്പിൾ, മുന്തിരി, പേരയ്ക്ക, സ്ട്രോബറി തുടങ്ങി ജാതിക്കയും ഗ്രാന്പുവും വരെ പുകയിലയിൽ നിറച്ചു വ്യാജ സിഗരറ്റ് നിർമിച്ച് ഇത്തരക്കാർ കൊയ്യുന്നതു കോടികളാണ്.

രുചി വൈവിധ്യവും കൂടുതൽ ലഹരിയും വാഗ്ദാനം ചെയ്തു വിദേശ ബ്രാൻഡെന്ന പേരിലിറക്കുന്ന വ്യാജസിഗരറ്റുകൾക്കു വൻവിലയാണ് ഈടാക്കുന്നതും. അന്താരാഷ്‌ട്ര സിഗരറ്റ് ബ്രാൻഡുകളുടെ പേരുകളാണ് ഇത്തരക്കാർ ഉപയോഗിക്കുന്നതും.

അന്താരാഷ്‌‌ട്ര സിഗരറ്റ് ബ്രാൻഡുകളായ മോണ്ട്, 555, ബ്ലാക്ക്, ഡണ്‍ഹിൽ, എസെ എന്നിവയുടെ പേരിലെല്ലാം വ്യാജൻ വിപണിയിലുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാരും സന്നദ്ധസംഘടനകളും സജീവമായിരിക്കെ തന്നെയാണ് ഇത്തരം ലഹരി കൂടിയ വ്യാജസിഗരറ്റുകൾ സജീവമായിരിക്കുന്നത്.

വേണ്ട രീതിയിലുള്ള പരിശോധനനടക്കുന്നില്ലെന്ന അവസരം മുതലെടുത്താണ് ഇതിന്‍റെ വില്പന. നിലവിൽ 30 ശതമാനം നികുതിയും അഞ്ചുശതമാനം സെസുമുൾപ്പെടെയാണ് സിഗരറ്റിന് നികുതി നല്കേണ്ടത്. ഇതിനുപുറമേ വിവിധ ഘട്ടങ്ങളിൽ ചുമത്തുന്ന അഡീഷണൽ സെസുമുണ്ട്. കേരളത്തിനു സിഗരറ്റ് വില്പനയിലൂടെ പ്രതിമാസം നൂറു കോടിയോളം രൂപ നികുതിയിനത്തിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.


പുകവലി/പുകയില ആരോഗ്യത്തിനു ഹാനികരമാണെന്ന സചിത്ര മുന്നറിയിപ്പ് വ്യാജ ബ്രാൻഡുകളിലില്ല. ഉത്പാദന തീയതി, പരമാവധി വില്പന വില എന്നീ വിവരങ്ങളും ഇല്ല. അടുത്തിടെ ഇത്തരം ബ്രാൻഡുകൾ കടത്തുകയായിരുന്ന വാഹനങ്ങൾ സംസ്ഥാനത്തു ചിലേടങ്ങളിൽ പിടികൂടിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

100 രൂപ മുതൽ 150 രൂപ വരെ വിലയ്ക്കാണ് മൊത്തക്കച്ചവടക്കാർ 20 എണ്ണമടങ്ങിയ ഇത്തരം പാക്കറ്റ് സിഗരറ്റ് ചെറുകിടക്കാർക്ക് നല്കുന്നത്. ഒരെണ്ണത്തിനു 15 രൂപ മുതൽ മുകളിലേക്കാണത്രെ ചെറുകിട വില്പനക്കാർ ഈടാക്കുന്ന വില. നികുതി ഈടാക്കി വിൽക്കുന്ന ബ്രാൻഡുകൾ പൂർണമായും ഒഴിവാക്കി വ്യാജ ബ്രാൻഡുകൾ മാത്രം വിൽക്കുന്നവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.