ബോയിംഗ് 737 മാക്സ് 8 അപകടം; വിമാനക്കന്പനികൾ പുനർചിന്തനത്തിന്
ബോയിംഗ് 737 മാക്സ് 8 അപകടം; വിമാനക്കന്പനികൾ  പുനർചിന്തനത്തിന്
Wednesday, March 13, 2019 11:02 PM IST
ഷിക്കാഗോ: അഞ്ചു മാസത്തിനിടെ മുന്നൂറിൽപ്പരം യാത്രക്കാരുടെ മരണത്തിനു കാരണമായ രണ്ട് അപകടങ്ങളാണ് ബോയിംഗ് 737 മാക്സ് 8 എന്ന വിമാനശ്രേണി മൂലം ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് ലോകവ്യാപകമായി മാക്സ് വിമാനങ്ങൾ പരിശോധനകൾക്കായി നിലത്തിറക്കിയതു കൂടാതെ ഇനി ഈ വിമാനം വാങ്ങണമോ എന്ന ചിന്തയിലാണ് ലോകവ്യാപകമായുള്ള എയർലൈനുകൾ. നിലവിൽ ഓർഡർ നല്കിയിരിക്കുന്നവ പലതും റദ്ദാക്കാനാണ് തീരുമാനം.

ബോയിംഗ് 737 മാക്സിന്‍റെ ഓർഡർ റദ്ദാക്കി എയർബസ് എ 320 വാങ്ങുകയോ അല്ലെങ്കിൽ ബോയിംഗിന്‍റെതന്നെ 737 ഡ്രീംലൈനർ വിമാനത്തിന് ഓർഡർ നല്കുകയോ ചെയ്യുമെന്നാണ് കെനിയ എയർവേസ് ചെയർമാൻ മൈക്കിൾ ജോസഫ് അറിയിച്ചത്.

ഇന്തോനേഷ്യയുടെ ലയൺ എയർ ആവട്ടെ 2200 കോടി ഡോളറിന്‍റെ ബിസിനസ് റദ്ദാക്കി എയർബസിന് പുതിയ ഓർഡർ നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബർ 29ന് ലയൺ എയറിന്‍റെ ബോയിംഗ് 737 മാക്സ് വിമാനം തകർന്ന് 180 പേർ മരിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി നടത്താത്തതും മാനുഷിക പിഴവുകളുമാണ് വിമാനം തകരാൻ കാരണമായതെന്ന് ബോയിംഗ് വാദിച്ചു. ഞായറാഴ്ച എത്യോപ്യൻ വിമാനംകൂടി അപകടത്തിൽപ്പെട്ടതാണ് കരാർ മാറ്റിനല്കാൻ ലയൺ എയറിനെ പ്രേരിപ്പിച്ചത്.


1960ലാണ് 737 വിമാനങ്ങൾ സർവീസ് തുടങ്ങിയത്. ബോയിംഗിന്‍റെ ബെസ്റ്റ് സെല്ലർ പട്ടികയിലുള്ള 737 പുതിയ എൻജിൻ വച്ച് പരിഷ്കരിച്ചതാണ് മാക്സ് പതിപ്പ്. ഇതോടെ 5000ലധികം ഓർഡറുകൾ ലഭിക്കുകയും ചെയ്തു.

ബോയിംഗ് 737 മാക്സ് അപകടം വലിയ വാർത്തയായതോടെ മിക്ക രാജ്യങ്ങളും വിമാനത്തിന്‍റെ സർവീസ് നിർത്തിവച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.