വ്യവസായങ്ങൾ നാടിനെ ചൂഷണം ചെയ്യുമെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി
വ്യവസായങ്ങൾ നാടിനെ ചൂഷണം ചെയ്യുമെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി
Monday, February 11, 2019 11:11 PM IST
കൊച്ചി: വ്യവസായങ്ങൾ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെൻഡ് കേരള 2019 സമ്മേളനം ബോൾഗാട്ടി ലുലു കണ്‍വൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30 ദിവസത്തിനുള്ളിൽ നൽകണമെന്നാണു നിയമം. തുടക്കമെന്ന നിലയിലാണ് 30 ദിവത്തെ കണക്ക് വച്ചിരിക്കുന്നത്. ഭാവിയിൽ അത് 15 ദിവസമായി ചുരുക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അപേക്ഷ നൽകിയാൽ ലൈസൻസ് നൽകാതിരിക്കുന്ന മനോഭാവം അപൂർവം ചിലർക്കെങ്കിലും ഉണ്ട്. അതവസാനിച്ചു കഴിഞ്ഞുവെന്ന് അത്തരക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക അനുമതിയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ ക്കാര്യത്തിലും 30 ദിവസമെന്ന പരിധി ബാധകമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഇതു നടപ്പാക്കാനാണ് തീരുമാനം. നാട്ടിൽ ഒരു വ്യവസായ യൂണിറ്റ് വരുന്പോൾ അതുനാടിനെ സഹായിക്കാനാണെന്ന് എല്ലാവരും മനസിലാക്കണം. ഒരാൾക്കോ ആയിരം പേർക്കോ തൊഴിൽ നൽകുന്നതിലൂടെ നാടിന്‍റെ വികസനത്തിനാണ് ഇവർ സഹായിക്കുന്നത്. പ്രധാനമായും വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഈ ബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക അനുമതിക്കായുള്ള കേരള സർക്കാരിന്‍റെ കേരള സിംഗിൾ വിൻഡോ ഇന്‍റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പെരന്‍റ് ക്ലിയറൻസ്(കെ-സ്വിഫ്റ്റി)ന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് തയാറാക്കിയ ഇൻവെസ്റ്റ് കേരള ഗൈഡും അദ്ദേഹം പ്രകാശനം ചെയ്തു.

ഓരോ വ്യവസായത്തിന്‍റെയും സ്വഭാവമനുസരിച്ച് പ്രത്യേക വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ അനുവദിക്കും. ഗ്രാമങ്ങളിൽ 25 ഏക്കറും നഗരപ്രദേശങ്ങളിൽ 15 ഏക്കറുമായിരിക്കും പാർക്കുകൾ തുടങ്ങാനുള്ള പരിധി. പൊതുമേഖലയിലെ വ്യവസായ പാർക്കുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യമേഖലയിലെ പാർക്കിലും സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സംബന്ധിയായ സമഗ്രവിവരങ്ങൾ അടങ്ങിയ ഇൻവെസ്റ്റ് കേരള വെബ് പോർട്ടൽ ഇ.പി. ജയരാജൻ നാടിനു സമർപ്പിച്ചു. ഇന്‍റലിജന്‍റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്‍റ് സിസ്റ്റം(ഐബിപിഎംഎസ്) ഉൾപ്പെടെ ഈ വെബ്സൈറ്റിലൂടെ അവതരിപ്പിച്ചു.


ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ-വാണിജ്യ-നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ഫിക്കി ദേശീയ പ്രസിഡന്‍റ് സന്ദീപ് സോമാനി, സിഐഐ ദക്ഷിണേന്ത്യ ചെയർമാൻ ആർ. ദിനേശ്, കെഎസ്എസ്ഐഎ പ്രസിഡന്‍റ് എം. ഖാലിദ്, ടൈ കേരള ചാപ്റ്റർ പ്രസിഡന്‍റ് എം.എസ്.എ. കുമാർ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വ്യാവസായിക വളർച്ചയെ സംബന്ധിക്കുന്ന സുപ്രധാന ചർച്ചകളാണ് അസെൻഡ് കേരള സമ്മേളനത്തിൽ നടന്നത്.


രാജ്യത്തെ നിക്ഷേപസാധ്യതാ സൂചികയിൽ കേരളത്തിനു മികച്ച നേട്ടം

കൊച്ചി: ഇന്ത്യയിൽ സംസ്ഥാനനിക്ഷേപ സാധ്യതാ സൂചികയിൽ കേരളത്തിന് നാലാം സ്ഥാനം. നാഷണൽ കൗണ്‍സിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്‍റെ സൂചികയിലാണ് കേരളം മികച്ച നേട്ടം കൈവരിച്ചത്. ഗുജറാത്ത്, ഹരിയാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്കു പിന്നിലായാണ് കേരളത്തിന്‍റെ സ്ഥാനം.

നിക്ഷേപിക്കാവുന്ന പദ്ധതികൾ, സുസ്ഥിര വികസന ലക്ഷ്യങ്ങളെ പദ്ധതികളാക്കി മാറ്റൽ, സന്പാദ്യം പുതുക്കൽ, പരിചരണം തുടങ്ങിയ ബിസിനസ് മാതൃകകൾ ഉൾപ്പെടെ കേരളത്തിനായുള്ള പത്തു നിക്ഷേപ തന്ത്രങ്ങൾ ബോൾഗാട്ടി ഹയാത്തിൽ നടന്ന അസെൻഡ് കേരള 2019 ൽ ഇൻവെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്‍റ് ദുഷ്യന്ത് ഠാക്കുർ അവതരിപ്പിച്ചു.

കേരളത്തിലെ സ്റ്റാർട്ടപ് സംരംഭക എന്ന നിലയിലുള്ള അനുഭവങ്ങൾ ഏക ബയോമെഡിക്കൽസ് മാനേജിംഗ് ഡയറക്ടർ ആർദ്ര ചന്ദ്രമൗലി പങ്കുവച്ചു.

നവാൾട്ട് സോളാർ ആൻഡ് ഇലക്‌ട്രിക് ബോട്ട്സ് സിഇഒ സന്ദീത് തണ്ടശേരി പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.