പൈനാപ്പിൾ ഇനി പെട്ടെന്നൊന്നും കേടാവില്ല!
പൈനാപ്പിൾ ഇനി  പെട്ടെന്നൊന്നും കേടാവില്ല!
Saturday, January 19, 2019 11:06 PM IST
വാഴക്കുളം: പൈനാപ്പിൾ കേടുകൂടാതെ ആഴ്ചകളോളം സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ഗവേഷണം ആരംഭിച്ചു.

ബോംബെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിലെ ഫുഡ് ടെക്നോളജി ഡിവിഷൻ സീനിയർ സയന്‍റിസ്റ്റ് ഡോ. ആർ. ശശിധരിന്‍റെയും ആണവശാസ്ത്രവിദഗ്ധനും ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ഇൻഡിപ്പെൻഡന്‍റ്സ് ഡയറക്ടറും കോളജ് ഡീനുമായ ഡോ. കെ.കെ. രാജന്‍റെയും നേതൃത്വത്തിലാണ് ഗവേഷണം. കർഷകരുടെ കൃഷിയിടത്തിൽനിന്നു നേരിട്ടു സംഭരിക്കുന്ന പൈനാപ്പിൾ ന്യൂക്ലിയർ റേഡിയേഷൻ ഉപയോഗിക്കാതെ കുറഞ്ഞ അളവിൽ ആരോഗ്യത്തിന് ആപത്കരമല്ലാത്ത രാസപദാർഥങ്ങളുപയോഗിച്ചു നിയന്ത്രിത അന്തരീക്ഷത്തിൽ കുറഞ്ഞ താപനിലയിൽ സൂക്ഷിച്ച് കേടുകൂടാതെ നിലനിൽക്കുന്ന കാലദൈർഘ്യവുമായി ബന്ധപ്പെട്ടാണ് ഗവേഷണം നടത്തുന്നത്.

പാകമായ പൈനാപ്പിൾ സാധാരണനിലയിൽ കേടുകൂടാതെയിരിക്കുന്നത് ഏഴു ദിവസമാണ്. എന്നാൽ, 28 ദിവസത്തോളം പൈനാപ്പിൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമോയെന്നതുമായി ബന്ധപ്പെട്ടാണ് ഗവേഷണം നടക്കുന്നത്. കാലദൈർഘ്യത്തിലുണ്ടാവുന്ന വർധന കർഷകർക്കും വ്യാപാരികൾക്കും നേട്ടത്തിനിടയാക്കും. കൂടാതെ, രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കൾക്കു പൈനാപ്പിൾ യഥേഷ്ടം ലഭിക്കാനുള്ള സാഹചര്യവും ഇതിലൂടെ സൃഷ്ടിക്കപ്പെടും.


ഗവേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17നു വിശ്വജ്യോതി കോളജിൽ നടന്ന സെമിനാർ ഡോ. ശശിധർ നയിച്ചു. ഇതുവരെ നടന്നതും നടത്താനുദ്ദേശിക്കുന്നതുമായ ഗവേഷണപരിപാടികളെക്കുറിച്ചു സെമിനാറിൽ വിശദീകരിച്ചു. കോളജ് മാനേജർ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.ജോസഫ് കുഞ്ഞ് പോൾ , ഡയറക്ടർ ഡോ. ജോർജ് താനത്തുപറന്പിൽ, ട്രഷറർ ലൂക്കാച്ചൻ ഓലിക്കൽ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, പിടിഎ പ്രസിഡന്‍റ് ബേബി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.