തുടക്കം മുതലേ രാജികൾ
തുടക്കം മുതലേ രാജികൾ
Tuesday, December 11, 2018 1:14 AM IST
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ തന്നെ രാജിവച്ചാണ് പിരിഞ്ഞത്. ഓസ്ട്രേലിയക്കാരനായ സർ ഓസ്ബോൺ സ്മിത്ത് 1936 ഒടുവിൽ രാജിവച്ചത് പലിശ നിരക്കു സംബന്ധിച്ചു ധനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ്. 1937 ജൂലൈ ഒന്നിനു രാജി പ്രാബല്യത്തിലായി.

പിന്നീടു രാജിവച്ച ഗവർണർ ഐസിഎസുകാരനായ സർ ബി. രാമറാവുവാണ്. എട്ടു വർഷം ഗവർണറായിരുന്നു. ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു 1957 ജനുവരിയിലെ രാജി.അടിയന്തരാവസ്ഥയിൽ ഗവർണറായിരുന്ന കെ.ആർ. പുരി 1977-ലെ ഭരണമാറ്റത്തെ തുടർന്നു രാജിവച്ചു.


1985 മുതൽ 90 വരെ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്ര രണ്ടാമത്തെ കാലാവധി തീരും മുന്പേ രാജിവച്ചു. കേന്ദ്രമന്ത്രിസഭയുമായുള്ള അഭിപ്രായ വ്യത്യാസമാണു കാരണം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് റിസർവ് ബാങ്ക് ഗവർണറായിരിക്കെ രണ്ടു തവണ രാജിക്കത്തുമായി ധനമന്ത്രി പ്രണാബ് മുഖർജിയെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കണ്ടു. ആദ്യതവണ ഗവൺമെന്‍റിന്‍റെ നിലപാട് കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനമാക്കി മാറ്റാൻ തീരുമാനിച്ചതോടെ രാജിയിൽ നിന്നു മാറി.

രണ്ടാമത്തെ തവണ കേന്ദ്രം മൻമോഹന്‍റെ നിലപാട് അംഗീകരിച്ചു; രാജി ഒഴിവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.