ഇസാഫ് ബാങ്കിന് അർധവാർഷിക ലാഭം 24 കോടി
ഇസാഫ് ബാങ്കിന് അർധവാർഷിക ലാഭം 24 കോടി
Wednesday, November 21, 2018 12:33 AM IST
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു സെപ്റ്റംബർ 30 ന് അവസാനിച്ച അർധ വർഷത്തിൽ 24 കോടി രൂപ ലാഭം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 48.99 കോടി രൂപ നഷ്ടമായിരുന്നു. മൊത്തമുള്ള നിക്ഷേപം 192 ശതമാനം വർധിച്ച് 3051.20 കോടിയായി.

റീട്ടെയിൽ വായ്പയിൽ 181 ശതമാനമാണ് വളർച്ച. ആകെ വായ്പ 3993.45 കോടി രൂപയായി. ആകെ വരുമാനം 93.87 ശതമാനം വളർച്ചയോടെ 533.14 കോടി രൂപയായി. പലിശവരുമാനം 104.76 ശതമാനം വർധിച്ച് 472.53 കോടിയായി. കിട്ടാക്കടം 4.99 ശതമാനത്തിൽനിന്ന് 0.49 ശതമാനമായി കുറഞ്ഞു. മൊത്തം കിട്ടാക്കടം 6.85 ശതമാനത്തിൽനിന്ന് പകുതിയിലേറെ (3.37 ശതമാനം) താഴ്ന്നു. പ്രിഫറൻഷ്യൽ അലോട്ട്മെന്‍റിലൂടെ ബാങ്ക് 464.21 കോടി രൂപയുടെ ഓഹരിമൂലധനമുണ്ടാക്കി.


ബാങ്കിന് 11 സംസ്ഥാനങ്ങളിലായി 422 ശാഖകളും 25 ലക്ഷം ഇടപാടുകാരുമുണ്ട്. ദുർബല വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്‍റെ പ്രതിഫലനമാണ് ബാങ്കിന്‍റെ നേട്ടങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

കേരളത്തിലെ പ്രളയത്തെ അതിജീവിച്ച നേട്ടമാണിത്. ഈ സാമ്പത്തിക വർഷത്തിൽ 200 ശാഖകൾകൂടി ആരംഭിക്കും. ഇനിയും പ്രവേശിക്കാത്ത മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും കെ. പോൾ തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.