ഫെഡറൽ ബാങ്കിന്‍റെ ലാഭമുയർന്നു
ഫെഡറൽ ബാങ്കിന്‍റെ ലാഭമുയർന്നു
Tuesday, October 16, 2018 10:56 PM IST
കൊച്ചി: നടപ്പു സാന്പത്തികവർഷം സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ഫെഡറൽ ബാങ്ക് 697.60 കോടി രൂപ പ്രവർത്തന ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19.62 ശതമാനം വർധനയാണ് കൈവരിച്ചതെന്ന് ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.

ബാങ്കിന്‍റെ ആകെ വരുമാനം 15.79 ശതമാനം വർധിച്ച് 3087.81 കോടി രൂപയിലെത്തി. ആകെ ബിസിനസ് 23.38 ശതമാനം വർധനയോടെ 220482.68 കോടി രൂപയിലെത്തി. 266.04 കോടി രൂപയുടെ അറ്റാദായമാണ് രണ്ടാം പാദത്തിന്‍റെ അവസാനം കൈവരിക്കാനായത്. എൻആർഐ. നിക്ഷേപങ്ങൾ 22.30 ശതമാനം വർധനയോടെ 46787.05 കോടി രൂപയിലെത്തി. ബാങ്കിന്‍റെ ആകെ നിക്ഷേപം118182.41 കോടി രൂപയായും ആകെ വായ്പകൾ 102300.37 കോടി രൂപയായും വർധിച്ചു.


ചെറുകിട വായ്പകളുടെ മേഖലയിൽ 20.96 ശതമാനവും വൻകിട വായ്പകളുടെ കാര്യത്തിൽ 29.47 ശതമാനവും വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. ഭവന വായ്പാ മേഖലയിൽ 34.74 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്. മുൻ വർഷത്തെ 10080.22 കോടി രൂപയിൽനിന്ന് 13582.20 കോടി രൂപയായാണ് ഭവന വായ്പ വളർന്നത്. അറ്റ നിഷ്ക്രിയ ആസ്തികൾ ആകെ വായ്പകളുടെ 1.78 ശതമാനമായ 1796.29 കോടി രൂപയാണെന്നും പ്രവർത്തന ഫലം ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.