ആദായനികുതി റിട്ടേണ്‍: ഡിസംബർ വരെ നീട്ടാൻ ഹർജി
ആദായനികുതി റിട്ടേണ്‍: ഡിസംബർ വരെ നീട്ടാൻ ഹർജി
Tuesday, October 9, 2018 12:32 AM IST
കൊച്ചി: കേരളത്തിൽ പ്രളയദുരന്തമുണ്ടായ സാഹചര്യത്തിൽ ആദായനികുതി റിട്ടേണ്‍ ഉൾപ്പടെ രേഖകൾ സമർപ്പിക്കാൻ നികുതിദായകർക്കു ഡിസംബർ 31 വരെ സമയം നല്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. പ്ലൈവുഡ് ആൻഡ് അലൈഡ് പ്രോഡക്ട്സ് ഡീലേഴ്സ് അസോസിയേഷനാണു ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്.

ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ കച്ചവടസ്ഥാപനങ്ങൾക്കുൾപ്പടെ വൻ നഷ്ടമുണ്ടായെന്നു ഹർജിക്കാർ പറയുന്നു. പലരുടെയും വരുമാനമാർഗവും ബിസിനസ് സ്ഥാപനങ്ങളും ഇല്ലാതായി. വെള്ളപ്പൊക്കത്തിൽ കംപ്യൂട്ടറുകളും അക്കൗണ്ട്സ് ബുക്കുകളും റിക്കാർഡുകളുമൊക്കെ നശിച്ചു. ഈ സാഹചര്യത്തിൽ ആദായനികുതി റിട്ടേണും അനുബന്ധ രേഖകളും സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാണു ഹർജിയിലെ ആവശ്യം.


സെപ്റ്റംബർ 30 വരെയായിരുന്നു ആദ്യം സമയമനുവദിച്ചത്. പിന്നീടിത് ഈ മാസം 15 വരെ നീട്ടി. അതേസമയം, കേന്ദ്ര കോർപറേറ്റ് മന്ത്രാലയം കന്പനി നിയമ പ്രകാരമുള്ള വാർഷിക കണക്കുകളും മറ്റു രേഖകളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി നല്കിയിട്ടുണ്ട്. മുന്പ് ജമ്മുകാഷ്മീരിലും ഛത്തീസ്ഗഡിലും പ്രകൃതിക്ഷോഭമുണ്ടായപ്പോൾ സമാനമായരീതിയിൽ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.