ബാങ്ക് ലയനവും വ്യാപാരയുദ്ധവും: ഓഹരികൾ വീണ്ടുമിടിഞ്ഞു
ബാങ്ക് ലയനവും വ്യാപാരയുദ്ധവും:  ഓഹരികൾ വീണ്ടുമിടിഞ്ഞു
Tuesday, September 18, 2018 10:44 PM IST
മുംബൈ: ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു 10 ശതമാനം പിഴച്ചുങ്കം ചുമത്തിയ യുഎസ് നടപടിയും രൂപയുടെ തകർച്ചയും ബാങ്ക് ലയന നീക്കവും ഓഹരികളെ വീണ്ടും താഴോട്ടു വലിച്ചു. രാവിലെ മുതൽ വലിയ ചാഞ്ചാട്ടമാണ് വിപണിയിൽ കണ്ടത്. തലേന്നത്തേക്കാൾ 160 പോയിന്‍റ് വരെ ഉയർന്നശേഷം സെൻസെക്സ് ഉച്ചകഴിഞ്ഞ് കുത്തനെ ഇടിഞ്ഞു.

294.84 പോയിന്‍റ് താണ് 37,290.67 ലാണു സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.85 പോയിന്‍റ് നഷ്‌ടത്തിൽ 11,278.9ൽ ക്ലോസ് ചെയ്തു.

ബാങ്ക് ഓഹരികൾക്കായിരുന്നു വലിയ ഇടിവ്. ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾക്കു 16 ശതമാനം വിലയിടിഞ്ഞു. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയും ബാങ്ക് ഓഫ് ബറോഡയും ലയിപ്പിച്ച് വലിയ ബാങ്ക് ആക്കാനാണു കേന്ദ്ര സർക്കാർ നീക്കം. 11 ശതമാനത്തിലേറെ കിട്ടാക്കടമുള്ള ദേന ബാങ്കിനെയും നഷ്‌ടത്തിലോടുന്ന വിജയ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയിൽ ചേർത്തു രക്ഷപ്പെടുത്താനാണു സർക്കാർ ശ്രമം എന്നു പരക്കെ ആക്ഷേപമുണ്ട്. കിട്ടാക്കട പ്രശ്നം പരിഹരിക്കുന്നതല്ല, മേശയ്ക്കടിയിൽ ഒളിപ്പിക്കുന്നതാണ് ഈ ബാങ്ക് ലയനം കൊണ്ടു സാധിക്കുന്ന ഏകകാര്യമെന്ന് വിമർശനമുണ്ട്.


ദുർബലമായ ദേന ബാങ്കിന്‍റെ ഓഹരികൾ 20 ശതമാനം ഉയർന്നു. ബാങ്ക് ഓഫ് ബറോഡയുടെ ചെലവിൽ ദേന ബാങ്കിനെ രക്ഷിക്കുമെന്ന ഉറപ്പിനെ തുടർന്നാണിത്. ഇതേ ചുവടുപിടിച്ച് മറ്റു ദുർബല പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ കയറി. കോർപറേഷൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയുടെ ഓഹരികൾക്കു വിലകൂടി. ഇവയെയും ഗവൺമെന്‍റ് ഏതെങ്കിലും വഴി രക്ഷിക്കുമെന്നു കന്പോളം കരുതുന്നു. എന്നാൽ, എസ്ബിഐ അടക്കം ശക്തമായ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾക്കു വിലയിടിഞ്ഞു.
ചൈനയിൽനിന്ന് 20,000 കോടി ഡോളറിന്‍റെ ഇറക്കുമതിക്കാണു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിഴച്ചുങ്കം ചുമത്തിയത്. നേരത്തേ ചുമത്തിയിരുന്നത് 5000 കോടി ഡോളറിന്‍റെ ഇറക്കുമതിക്കായിരുന്നു. ഇപ്പോഴത്തെ 10 ശതമാനം പിഴച്ചുങ്കം വർഷാവസാനത്തോടെ 25 ശതമാനമാക്കും. ചൈന ബദൽ നടപടികൾ എടുക്കുമെന്നു പറഞ്ഞിട്ടുണ്ട്.

ഈ വ്യാപാരയുദ്ധം വ്യാപാരമാന്ദ്യത്തിനു വഴി തെളിക്കുമെന്ന ഭീതിയിലാണ് ഓഹരികൾ താഴുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.