കേരളത്തിൽ 500 കൂടുകൃഷി യൂണിറ്റുകൾ; സിഎംഎഫ്ആർഐ പദ്ധതിക്ക് തുടക്കം
കേരളത്തിൽ 500 കൂടുകൃഷി യൂണിറ്റുകൾ; സിഎംഎഫ്ആർഐ പദ്ധതിക്ക് തുടക്കം
Thursday, September 13, 2018 12:26 AM IST
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിഭാവനം ചെയ്ത 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം. കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷണൽ ഫിഷറീസ് ഡെവലപ്മെന്‍റ് ബോർഡിന്‍റെ (എൻഎഫ്ഡിബി) സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നെട്ടൂരിൽ നടന്നു.

നെട്ടൂരിൽ ശ്രീഭദ്ര കുടുംബശ്രീ യൂണിറ്റാണ് കൂടുകൃഷിക്കു നേതൃത്വം നല്കുന്നത്. നാല് കൂടുകളിൽ 1500 വീതം കാളാഞ്ചി കുഞ്ഞുങ്ങളേയും 500 വീതം കരിമീൻ കുഞ്ഞുങ്ങളേയും നിക്ഷേപിച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. എട്ടു മാസം കൊണ്ട് വിളവെടുപ്പ് നടത്തും. മരട് നഗരസഭാ ചെയർപേഴ്സണ്‍ സുനില സിബി ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ്, വാർഡ് കൗണ്‍സിലർ അജിതകുമാരി എന്നിവർ പ്രസംഗിച്ചു.


എൻഎഫ്ഡിബിയുടെ സാന്പത്തികസഹായത്തോടെ കേരളത്തിലും കർണാടകയിലുമായി സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ 1000 കൂടുകൃഷി യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. വരും ദിവസങ്ങളിൽ എറണാകുളം ജില്ലയ്ക്കു പുറമേ, കൊല്ലം, കണ്ണൂർ, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ തീരങ്ങളിലും കൂടുകൃഷി യൂണിറ്റുകൾ സ്ഥാപിക്കും.
ഒറ്റയ്ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്‍റെ 40 ശതമാനം സബ്സിഡി നല്കിയാണ് പദ്ധതി. സ്ത്രീകൾക്കും എസ്എസി-എസ്ടി വിഭാഗക്കാർക്കും 60 ശതമാനമാണ് സബ്സിഡി. പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ നല്കിയതനുസരിച്ച് കർഷകരുടെ കൃഷിയിടങ്ങൾ പരിശോധിച്ച് അനുയോജ്യമെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.