മുംബൈ: പ്രശ്നകടങ്ങൾ വർധിച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം ഇടിഞ്ഞു. ഉപകന്പനികളുടെ വരവ് കണക്കാക്കാതെ നോക്കുന്പോൾ അറ്റാദായം 37.9 ശതമാനം കുറഞ്ഞു. 2,538.32 കോടിയിൽനിന്ന് 1,581.55 കോടിയിലേക്കു സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിലെ ലാഭം താണു.
മൊത്തം നിഷ്ക്രിയ ആസ്തി 7.14 ശതമാനത്തിൽനിന്ന് 9.83 ശതമാനമായി. ഇതുമൂലം ഇവയ്ക്കുള്ള വകയിരുത്തൽ 7,669.66 കോടിയിൽനിന്ന് 16,715.20 കോടി രൂപയായി.
മൊത്തം എൻപിഎ (പ്രശ്നകടങ്ങൾ) 1,05,782.96 കോടിയിൽനിന്ന് ഒരു വർഷംകൊണ്ട് 1,86,114.60 കോടിയായി വർധിച്ചു. അറ്റ എൻപിഎ ഇതേ കാലയളവിൽ 60,013.45 കോടിയിൽനിന്ന് 97,896.29 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആകെ വരുമാനം 50,742.9 കോടിയിൽനിന്ന് 65,429.63 കോടിയായി. എസ്ബിഐ ലൈഫിലെ ഓഹരി വിറ്റു ലഭിച്ച 8,400 കോടി രൂപയാണു വരുമാനം കൂട്ടിയത്. ഉപകന്പനികളുടെ വരവും ഓഹരി വിറ്റതും എല്ലാം ചേർന്നുള്ള അറ്റലാഭം 20.7 കോടിയുടെ സ്ഥാനത്ത് 1,840.43 കോടിയിലേക്കു വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.