നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തര ടെർമിനലിനോടനുബന്ധിച്ച് തുടങ്ങിയ 24 മണിക്കൂർ എമർജൻസി ക്ലിനിക്കിന്റെയും ഫാർമസിയുടെയും ഉദ്ഘാടനം സിയാൽ എംഡി വി.ജെ. കുര്യൻ നിർവഹിച്ചു.
എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, അസി. ഡയറക്ടർമാരായ ഫാ. ജോണ് കക്കാട്ട്, ഫാ. റെജു കണ്ണന്പുഴ, ഫാ. ഷിജോ കോനൂപ്പറന്പൻ, ജനറൽ മാനേജർ ഡൊമിനിക്ക് ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സജി തോമസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസീന, ചീഫ് ഫിനാൻസ് ഓഫീസർ അജിത്ത് തോമസ്, അക്കൗണ്ട്സ് ഓഫീസർ മാത്തച്ചൻ പോൾ, സിയാൽ ജനറൽ മാനേജർ കെ.പി. തങ്കച്ചൻ, എയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ ജോസഫ് പീറ്റർ, ചീഫ് ഫിനാൻഷൽ ഓഫീസർ സുനിൽ ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, പിആർഒ പി.എസ്. ജയൻ, ഫയർ ആൻഡ് സേഫ്റ്റി സീനിയർ മാനേജർ സോജൻ കോശി, ചീഫ് സെക്യൂരിറ്റി ഓഫീസർ സോണി ഉമ്മൻ കോശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉടനടി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനുള്ള ആംബുലൻസ് സൗകര്യവും ലഭ്യമാണെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.
ഗൈട്ടണ് കൊർണേലിയസ്, സുഹൈൽ കെ. ഷെഫീക്, എൻ. നജൂം എന്നീ മൂന്ന് ഡോക്ടർമാരുടെയും ആറ് നഴ്സുമാരുടെയും, ഫാർമസിസ്റ്റുമാരുടെയും സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമായിരിക്കുമെന്ന് ഡയറക്ടർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.