വിശുദ്ധ നാട്ടിൽ വസിക്കുന്ന, സമാധാനത്തിനായി ദാഹിക്കുന്ന, നിസഹായരായ അജഗണത്തിന് അവിടെ തുടരാൻ ആഗ്രഹിക്കുന്നതിന് നന്ദി പറയുന്നതായി മാർപാപ്പ പറഞ്ഞു. “വിശുദ്ധ നാട്ടിലെ കത്തോലിക്കരെ ദൈവം സ്നേഹിക്കുന്നു. ചുറ്റുമുള്ള ഇരുട്ടിൽ അകപ്പെടാൻ അനുവദിക്കാതെ, ഫലം കായ്ക്കാനും ജീവൻ നൽകാനുമുള്ള ഒരു വഴി കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം’’- മാർപാപ്പ പറഞ്ഞു.
ലോകസമാധാനത്തിനായി ഇന്നലെ ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ജപമാല പ്രാർഥന നടത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം ത്രികാല ജപ പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ പശ്ചിമേഷ്യയിൽ ഉടൻ വെടിനിർത്താൻ എല്ലാവരും തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.