നിർഭാഗ്യവശാൽ, ക്രിസ്ത്യൻ മൂല്യങ്ങൾക്കു നിരക്കാത്ത നിരവധി രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങൾ ഉള്ളതിനാൽ സമാധാനം കെടുത്തുന്ന അക്രമസംഭവങ്ങളിൽ ലോകം നിശബ്ദത പാലിക്കുകയോ പച്ചക്കൊടി കാണിക്കുകയോ ചെയ്യുന്നു.-ഇരുവരും ചൂണ്ടിക്കാട്ടി. തങ്ങളുടെ രാജ്യം വലിയ അരക്ഷിതാവസ്ഥയിലാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹെയ്തിയിലെ ആർച്ച്ബിഷപ് ലോണെ സറ്റുർനെ പറഞ്ഞു.
സിനഡിൽ കഴിഞ്ഞദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. സിനഡിന്റെ അടുത്തഘട്ട ചർച്ചകൾ നാളെ ആരംഭിക്കും. ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചതിന്റെ ഒന്നാം വാർഷികദിനമായ നാളെ ലോക സമാധാനത്തിനായി ഉപവാസ, പ്രാർഥനാദിനമായി ആചരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.