യുദ്ധവിമാനങ്ങൾ അതിർത്തിക്കു പുറത്ത് സൂക്ഷിക്കാൻ യുക്രെയ്ൻ
യുദ്ധവിമാനങ്ങൾ  അതിർത്തിക്കു പുറത്ത് സൂക്ഷിക്കാൻ  യുക്രെയ്ൻ
Tuesday, June 11, 2024 12:04 AM IST
കീവ്: റഷ്യൻ ആക്രമണത്തിൽനിന്നു യുദ്ധവിമാനങ്ങളെ സംരക്ഷിക്കാൻ പുതുവഴി തേടി യുക്രെയ്ൻ. പാശ്ചാത്യ സഖ്യകക്ഷികളിൽനിന്നു ലഭിക്കുന്ന എഫ്-16 യുദ്ധവിമാനങ്ങളിൽ ചിലത് അയൽരാജ്യങ്ങളിലെ വ്യോമതാവളങ്ങളിൽ സൂക്ഷിക്കാനാണ് തീരുമാനം.

ബെൽജിയം, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ 60-ലധികം യുഎസ് നിർമിത എഫ്-16 യുദ്ധവിമാനങ്ങളാണു യുക്രെയ്നു നൽകുന്നത്.

നിശ്ചിത എണ്ണം എഫ്-16 വിമാനങ്ങൾ രാജ്യത്തിനു പുറത്തുള്ള സുരക്ഷിത വ്യോമതാവളങ്ങളിൽ സൂക്ഷിക്കുമെന്നു യുക്രെയ്ൻ വ്യോമസേനാ മേധാവി സെർഹി ഹൊലുബ്സോവ് പറഞ്ഞു.

യുക്രെയ്ന്‍റെ യുദ്ധവിമാനങ്ങൾക്കു നാറ്റോ രാജ്യങ്ങൾ താവളമൊരുക്കിയാൽ അവർക്കെതിരേയും ആക്രമണം നടത്തേണ്ടിവരുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.