യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ ഹമാസും വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയും സ്വാഗതം ചെയ്തു. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങൾ ഇറാന്റെയും ഹമാസിന്റെയും കളിപ്പാവകളായി മാറാമെന്നും ഭീകരവാദവും അസ്ഥിരതയും വളർത്താനേ നടപടി ഉപരിക്കൂ എന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നോർവേയിലെയും അയർലൻഡിലെയും നയതന്ത്ര പ്രതിനിധികളെ ഉടൻ തിരിച്ചുവിളിച്ചുവെന്നും സ്പെയിനിന്റെ കാര്യത്തിലും ഇതേ നടപടി ആലോചിക്കുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു.
കൂടുതൽ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാൻ തയാറാണെന്നു റിപ്പോർട്ടുണ്ട്. മാൾട്ട, സ്ലോവേനിയ രാജ്യങ്ങൾ ഉടൻ തീരുമാനം പ്രഖ്യാപിച്ചേക്കും. നിലവിൽ ഒന്പതു യൂറോപ്യൻ രാഷ്ട്രങ്ങൾ മാത്രമാണു പലസ്തീനെ അംഗീകരിച്ചിട്ടുള്ളത്.
യുഎസും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ഇതിനു തയാറായിട്ടില്ല. ഈ മാസമാദ്യം യുഎൻ പൊതുസഭയിലെ 193 രാജ്യങ്ങളിൽ 143 പേരും പലസ്തീന് അംഗത്വം നല്കണമെന്നാവശ്യപ്പെട്ടിരുന്നു.