നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കുമെതിരേ അറസ്റ്റ് വാറന്റ് വേണമെന്ന് ഐസിജെ പ്രോസിക്യൂട്ടർ
Tuesday, May 21, 2024 1:23 AM IST
ജറൂസലെം: ഏഴു മാസത്തെ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കും എതിരേ അറസ്റ്റ് വാറന്റ് വേണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിജെ) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ.
നെതന്യാഹു, ഇസ്രേലി പ്രതിരോധ മന്ത്രി യോവാവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദെയ്ഫ്, ഇസ്മായി ഹനിയ എന്നിവരാണ് ഗാസാ മുനന്പിലും ഇസ്രയേലിലുമുണ്ടായ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദിയെന്ന് കരീം ഖാൻ പറഞ്ഞു.
മൂന്നു ജഡ്ജിമാരുടെ പാനലാണ് ഖാന്റെ വാദം പരിഗണിക്കുക. ഇസ്രയേൽ ഐസിജെയിൽ അംഗമല്ല. അതിനാൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാലും നെതന്യാഹുവിനും ഗാലന്റിനും ഭീഷണിയില്ല.
എന്നാൽ, ഇസ്രയേൽ നേതാക്കൾക്കു വിദേശയാത്രയ്ക്കു ഭീഷണിയുണ്ട്.