ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഹമാസിന്റെ കസ്റ്റഡിയിലുള്ള 40 ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രേലി ജയിലുകളിലുള്ള 900 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്ന കാര്യമാണു പരിഗണിക്കുന്നത്.
40 ബന്ദികൾ തങ്ങളുടെ പക്കലില്ലെന്ന് ഹമാസ് അറിയിച്ചുവെന്നും ബന്ദികളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കാമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വർഷങ്ങളായി ഖത്തറിൽ വസിക്കുന്ന ഹനിയ 2017 ലാണ് ഹമാസിന്റെ പോളിറ്റ് ബ്യൂറോ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്ക 2018ൽ ഹനിയയെ തീവ്രവാദിയായി മുദ്രകുത്തിയിരുന്നു.
ഹനിയയുടെ മറ്റൊരു മകൻ ഫെബ്രുവരിയിലും കൊച്ചുമകൻ നവംബറിലും കൊല്ലപ്പെട്ടിരുന്നു. ഹനിയയുടെ സഹോദരനും അനന്തരവനും ഒക്ടോബറിൽ കൊല്ലപ്പെട്ടു.