2020ൽ അലക്സി നവൽക്കെതിരേ വിഷപ്രയോഗമുണ്ടായപ്പോഴും ചില റഷ്യൻ ഉദ്യോഗസ്ഥർക്കെതിരേ യുഎസ് ഉപരോധം ചുമത്തുകയുണ്ടായി.
ഇതിനിടെ, നവൽനിയുടെ മരണത്തിൽ സുതാര്യ അന്വേഷണത്തിനായി റഷ്യക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നതായി ദേശീയസുരക്ഷാ വക്താവ് ജോൺ കിർബി അറിയിച്ചു.
മകന്റെ മൃതദേഹം കാണാൻ കോടതി കയറി അമ്മ മോസ്കോ: അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ ലുഡ്മിള നവൽനയ കോടതിയെ സമീപിച്ചു. അലക്സി നവൽനി മരിച്ച സൈബീരിയൻ ജയിൽ സ്ഥിതിചെയ്യുന്ന സലേഖാർഡ് പട്ടണത്തിലെ കോടതിയിലാണ് ഹർജി നല്കിയത്. മാർച്ച് നാലിനു വിചാരണ നിശ്ചയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടച്ചിട്ട കോടതിയിലായിരിക്കും വിചാരണ.
അവസാനമായി കാണാനും ഉചിതമായി സംസ്കരിക്കാനുമായി മകന്റെ മൃതദേഹം വിട്ടുതരണമെന്ന് ലുഡ്മിള പ്രസിഡന്റ് പുടിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
നവൽനി വെള്ളിയാഴ്ച ജയിലിൽ കുഴഞ്ഞുവീണ് മരിച്ചുവെന്നാണു റഷ്യൻ അധികൃതർ പറയുന്നത്. മൃതദേഹം ബന്ധുക്കളെ കാണാൻ പോലും സമ്മതിച്ചിട്ടില്ല. കെമിക്കൽ അനാലിസിസ് നടത്തേണ്ടതിനാൽ രണ്ടാഴ്ചച കഴിഞ്ഞേ മൃതദേഹം വിട്ടുകൊടുക്കൂവെന്നാണ് അറിയിപ്പ്.