പിഎംഎൽ-എൻ അധ്യക്ഷൻ ഷെഹ്ബാസ് ഷരീഫ് ശനിയാഴ്ച പിപിപി നേതാക്കളായ അസിഫ് അലി സർദാരി, മകൻ ബിലാവൽ ഭൂട്ടോ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ബിലാവലിനെ പ്രധാനമന്ത്രിയാക്കണമെന്നും പ്രധാന വകുപ്പുകൾ വേണമെന്നും സർദാരി ആവശ്യപ്പെട്ടതായി ഷെഹ്ബാസ് അറിയിച്ചു. സഖ്യം വേണമെങ്കിലും പ്രധാനമന്ത്രിസ്ഥാനം വിട്ടുനല്‍കാൻ നവാസിന്റെ പാർട്ടി തയാറാകില്ല.
പിപിപിയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ എംക്യുഎം, ജെയുഐ-എഫ് , മറ്റു ചെറുകക്ഷികൾ, സ്വതന്ത്രർ എന്നിവരുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ നവാസിന്റെ പാർട്ടി തയാറായേക്കും. അങ്ങനെ വന്നാൽ ഷെഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയും മറിയം ഷരീഫ് പഞ്ചാബ് മുഖ്യമന്ത്രിയുമാകും. സൈന്യത്തിനു പ്രിയങ്കരനാണ് ഷെഹ്ബാസ് ഷരീഫ്.
അതേസമയം, തന്റെ പാർട്ടിയുടെ പിന്തുണയില്ലാതെ പാക്കിസ്ഥാനിൽ ആർക്കും സർക്കാർ രൂപവത്കരിക്കാനാകില്ലെന്ന് പിപിപി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു.