ബന്ദികളാക്കിയ കൂടുതൽ ഇസ്രേലി സ്ത്രീകളെ വിട്ടയയ്ക്കുന്നതിൽ ഹമാസ് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇസ്രയേൽ വെടിനിർത്തൽ തീരുമാനം പിൻവലിച്ചത്. ബന്ദികളായ സ്ത്രീകളെ വിട്ടയച്ചാൽ തങ്ങളുടെ തടവിൽ അവർ നേരിട്ട ക്രൂരതകൾ വെളിച്ചത്താകുമെന്ന ഭയമാണ് കൂടുതൽ സ്ത്രീകളെ മോചിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കാൻ ഹമാസിനെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ.
അതേസമയം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേ ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങൾ ഭയാനകമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഈ ക്രൂരതയെ അപലപിക്കാൻ ലോകം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിനിടെ ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.