ഇസ്രയേലിൽ നെതന്യാഹു പ്രതിസന്ധിയിൽ
ഇസ്രയേലിൽ നെതന്യാഹു പ്രതിസന്ധിയിൽ
Monday, March 27, 2023 11:34 PM IST
ടെൽ അവീവ്: ജഡ്ജിമാരുടെ നിയമനം സർക്കാർ നിയന്ത്രണത്തിലാക്കുന്നതടക്കമുള്ള ജുഡീഷറി പരിഷ്കരണ നീക്കങ്ങളിൽ ജനകീയ പ്രതിഷേധം ശക്തമായതോടെ ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ നില പരുങ്ങലിലെന്നു റിപ്പോർട്ട്.

പരിഷ്കരണത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റിനെ നെതന്യാഹു ഞായാറാഴ്ച പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുടനീളം ജനങ്ങൾ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങൾ ഇന്നലെയും ശമിച്ചില്ല.

നെതന്യാഹുവിന്‍റെ ജറൂസലെമിലെ ഭവനത്തിനു മുന്നിൽ പ്രകടനം നടത്തിയവർക്കു നേർക്ക് സുരക്ഷാ ഭടന്മാർ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ട്രേഡ് യൂണിയനുകൾ മിന്നൽ പണിമുടക്കു പ്രഖ്യാപിച്ചതോടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്തംഭിച്ചു. പരിഷ്കരണനീക്കം നിർത്തിവയ്ക്കാൻ നെതന്യാഹു തയാറാകണമെന്ന് ആവശ്യപ്പെടുന്നവരിൽ പ്രസിഡന്‍റ് ഐസക് ഹെർസോഗും ഉൾപ്പെടുന്നു.

സുപ്രീംകോടതി തീരുമാനങ്ങൾ തള്ളാനുള്ള അധികാരം പാർലമെന്‍റ് അഥോറിറ്റിക്കു നല്കുക, പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുക തുടങ്ങിയ പരിഷ്കരണങ്ങൾ നടപ്പിലാക്കാനാണ് നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. കോടതിയുടെ അനാവശ്യ കൈകടത്തലുകൾ അവസാനിപ്പിക്കാൻ ഇതാവശ്യമാണെന്ന് നെതന്യാഹു പറയുന്നു. എന്നാൽ ഒട്ടനവധി അഴിമതിക്കേസുകളിൽ പ്രതിയായ നെതന്യാഹു സ്വന്തം നില സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.


ജനുവരി മുതൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് പരിഷ്കരണ നീക്കങ്ങളുമായി മുന്നോട്ടു പോകാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ജനങ്ങൾക്കു പുറമേ, സൈന്യവും പരിഷ്കരണങ്ങളെ എതിർക്കുന്നതയാണ് റിപ്പോർട്ട്. ജനാധിപത്യത്തിന്‍റെ നിലനിൽപ്പിന് സ്വതന്ത്ര ജുഡീഷറി അനിവാര്യഘടകമാണെന്നാണ് സൈന്യത്തിന്‍റെ നിലപാട്.

ഇതിനിടെയാണ് ഞായറാഴ്ച ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റ് പ്രധാനമന്ത്രിക്കെതിരേ രംഗത്തുവന്നത്. ജുഡീഷറി പരിഷ്കരണത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ട യൊവാവിനെ നെതന്യാഹു വിളിച്ചുവരുത്തി പദവിയിൽനിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് ‘രാജ്യസുരക്ഷയാണു തനിക്കു പ്രധാനം’ എന്നു ട്വീറ്റ് ചെയ്ത യൊവാവിനെ പിന്തുണച്ച് ഇസ്രയേലിലുടനീളം ജനം തെരുവിലിറങ്ങി.

ട്രേഡ് യൂണിയനുകളുടെ പണിമുടക്കിൽ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഭാഗികമായി നിലച്ചു. ഹൈഫ, അഷ്ദോദ് തുറമുഖങ്ങളുടെ പ്രവർത്തനവും നിലച്ചു.

ഭക്ഷ്യവിതരണ ശൃംഖലയായ മക്ഡൊണാൾഡ് അടക്കമുള്ളവർ പണിമുടക്കിനോടു സഹകരിക്കുന്നുണ്ട്.

ജനങ്ങളിൽനിന്നും പ്രതിപക്ഷത്തുനിന്നും സമ്മർദം ശക്തമെങ്കിലും ജുഡീഷറി പരിഷ്കണത്തിൽനിന്നു നെതന്യാഹു പിന്നോട്ടു പോകുമോയെന്നതിൽ വ്യക്തതയില്ല. ഭരണസഖ്യത്തിലെ ചില അതിതീവ്ര നിലപാടുകാർ പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്നാണ് ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.