എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസും ഒരേ ദിശയിൽ; ഒഴിവായത് വൻ ദുരന്തം
എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസും  ഒരേ ദിശയിൽ; ഒഴിവായത് വൻ ദുരന്തം
Sunday, March 26, 2023 11:59 PM IST
കാഠ്മണ്ഡു: ഡൽഹിയിൽനിന്നു കാഠ്മണ്ഡുവിലേക്കു വന്ന എയർ ഇന്ത്യ വിമാനവും മലേഷ്യയിൽനിന്നു കാഠ്മണ്ഡുവിലേക്കുവന്ന നേപ്പാൾ എയർലൈൻസും എത്തിയത് ഒരേ ദിശയിൽ. മുന്നറിയിപ്പു നല്കുന്ന സംവിധാനം അടിയന്തരമായി പ്രവർത്തിച്ചതിനാൽ പൈലറ്റുമാരുടെ സമയോചിത ഇടപെടൽമൂലം ഒഴിവായതു വൻദുരന്തം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളിലെ മൂന്നു ജീവനക്കാരെ നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി സസ്പെൻഡ് ചെയ്തു.


എയർ ഇന്ത്യ വിമാനം 19,000 അടിയിലും നേപ്പാൾ എയർലൈൻസ് 15,000 അടിയിലുമാണു പറന്നിരുന്നത്. ഇരുവിമാനങ്ങളും അടുത്തതെത്തിയതോടെ റഡാറിൽ മുന്നറിയിപ്പു സംവിധാനം പ്രവർത്തനക്ഷമമാകുകയും നേപ്പാൾ എയർലൈൻസ് 7000 അടി താഴ്ന്നു പറക്കുകയുമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ സിവിൽ ഏവിയഷൻ അഥോറിറ്റി നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.