ഡോൺബാസിലെ 40 പട്ടണങ്ങളിൽ റഷ്യൻ ആക്രമണം
ഡോൺബാസിലെ 40 പട്ടണങ്ങളിൽ  റഷ്യൻ ആക്രമണം
Friday, May 27, 2022 1:23 AM IST
കീവ്: ഡോൺബാസ് മേഖലയിലെ 40 പട്ടണങ്ങളിൽ റഷ്യൻ പട്ടാളം രൂക്ഷ ആക്രമണം നടത്തുന്നതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഡോൺബാസിന്‍റെ ഭാഗമായ ലുഹാൻസ് പ്രവിശ്യ പൂർണമായി പിടിച്ചെടുക്കാൻ തീവ്രപോരാട്ടമാണു റഷ്യ നടത്തുന്നത്. ലുഹാൻസ്കിലെ സെവ്റോഡോണറ്റ്സ്ക്, ലിസിച്ചാൻസ് നഗരങ്ങളിൽ ഇടതടവില്ലാതെ ബോംബ്, ഷെല്ലാക്രമണം നടത്തുന്നു.

എണ്ണായിരം യുക്രെയ്ൻ സൈനികരെ പിടികൂടി തടവിലാക്കിയിട്ടുണ്ടെന്ന് ഡോൺബാസിലെ റഷ്യാ അനുകൂല വിമതർ അവകാശപ്പെട്ടു. ദിവസം ചെല്ലുന്തോറും തടവുകാരുടെ എണ്ണം വർധിച്ചുവരികയാണ്.

ലിസിച്ചാൻസ്ക് നഗരത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ സംസ്കരിക്കുന്നതായി ലുഹാൻസ് ഗവർണർ സെർഹി ഹെയ്ഡെയ് അറിയിച്ചു. നഗരത്തിലെ ഒരു ജില്ലയിൽമാത്രം 150 പേരെ ഒരുമിച്ചു സംസ്കരിക്കുകയുണ്ടായി.

കിസിഞ്ജറെ വിമർശിച്ച് സെലൻസ്കി

ക്രിമിയ, ഡോൺബാസ് പ്രദേശങ്ങൾ റഷ്യക്കു വിട്ടുകൊടുക്കുന്നതായിരിക്കും യുക്രെയ്നു നല്ലതെന്ന് അഭിപ്രായപ്പെട്ട മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ജറെ രൂക്ഷമായി വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി.

1938ൽ ചെക്കോസ്ലോവാക്യയുടെ പ്രദേശങ്ങൾ നാസി ജർമനിക്കു വിട്ടുകൊടുത്തതിനു സമാന നിർദേശമാണു കിസിഞ്ജർ മുന്നോട്ടു വയ്ക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു.


റഷ്യക്കു യുക്രെയ്ൻഭൂമി വിട്ടുകൊടുക്കാതെ സമാധാനം പുലരില്ലെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ കൈവശംവച്ചിരിക്കുന്ന ക്രിമിയ, ഡോൺബാസ് പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമം വ്യാപകയുദ്ധത്തിലേക്കേ നയിക്കൂ എന്നാണ് സ്വിറ്റ്സർലൻഡിലെ ദാവോയിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടിക്കിടെ കിസിഞ്ജർ മുന്നറിയിപ്പു നല്കിയത്.

രണ്ടു റഷ്യൻ സൈനികർകൂടി കുറ്റംസമ്മതിച്ചു

യുക്രെയ്ൻ പിടികൂടിയ രണ്ടു റഷ്യൻ പട്ടാളക്കാർ കൂടി യുദ്ധക്കുറ്റങ്ങൾ ചെയ്തതായി കോടതിയിൽ സമ്മതിച്ചു. റഷ്യൻ പീരങ്കി യൂണിറ്റിലെ അലക്സാണ്ടർ ബോബികിൻ, അലക്സാണ്ടർ ഇവാനോവ് എന്നിവർ ഖാർകീവ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനം നശിപ്പിച്ചുവെന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. സെൻട്രൽ യുക്രെയ്നിലെ കോടലെവ്സ്ക ജില്ലാ കോടതിയിലാണു വിചാരണ. ഇരുവർക്കും 12 വർഷത്തെ തടവുശിക്ഷ ലഭിച്ചേക്കും.

നേരത്തേ യുദ്ധക്കുറ്റം ചെയ്തെന്നു സമ്മതിച്ച റഷ്യൻ സൈനികൻ വാഡിം ഷിഷിമാരിനു യുക്രെയ്ൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.