ഡോൺബാസിൽ കനത്ത പോരാട്ടം
ഡോൺബാസിൽ കനത്ത പോരാട്ടം
Wednesday, May 25, 2022 2:17 AM IST
കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല പിടിച്ചെടുക്കാനായി റഷ്യ പോരാട്ടം തുടരുന്നു. ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് പിടിച്ചെടുത്തശേഷം വിജയപ്രഖ്യാപനം നടത്താനാണു റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ പദ്ധതിയെന്നു വിലയിരുത്തപ്പെടുന്നു.

ലുഹാൻസ് പ്രവിശ്യയിലെ സെവ്റോഡോണറ്റ്സ്ക് നഗരത്തിൽ രൂക്ഷ ആക്രമണമാണു റഷ്യൻ പട്ടാളം നടത്തുന്നത്. ഈ നഗരം വീണാൽ ലുഹാൻസ് പ്രവിശ്യ പൂർണമായി റഷ്യയുടെ നിയന്ത്രണത്തിലാകും.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ പോരാട്ടമാണു സെവ്റോഡോണറ്റ്സ്കിലേതെന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുളേബ പറഞ്ഞു.
റഷ്യയെ ചെറുക്കാനായി സഖ്യരാജ്യങ്ങൾ യുക്രെയ്ന് എത്രവും വേഗം കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും നല്കണം. റഷ്യ മുഴുവൻ ശക്തിയുമെടുത്താണ് സെവ്റോഡോണറ്റ്സ്കിൽ ആക്രമണം നടത്തുന്നതെന്ന് ലുഹാൻസ് പ്രവിശ്യാ ഗവർണർ സെർഹി ഹെയ്ഡെയ് പറഞ്ഞു. നഗരകേന്ദ്രത്തിൽ ഇടതടവില്ലാതെ ഷെല്ലിംഗ് നടത്തുകയാണ്.

സ്വീഡിഷ്, ഫിന്നിഷ് പ്രതിനിധികൾ തുർക്കിയിൽ

അങ്കാറ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ ചേരാൻ തീരുമാനിച്ച സ്വീഡന്‍റെയും ഫിൻലാൻഡിന്‍റെയും പ്രതിനിധികൾ തുർക്കിയിലെത്തി. തുർക്കിയെ അനുനയിപ്പിക്കുകയാണു ലക്ഷ്യം.

ഇരു രാജ്യങ്ങളെയും ചേർക്കുന്നതിൽ നാറ്റോ അംഗമായ തുർക്കിക്കു കടുത്ത എതിർപ്പാണ്. നാറ്റോയുടെ ചട്ടം അനുസരിച്ച് ഏതെങ്കിലും ഒരു അംഗരാജ്യത്തിന്‍റെ എതിർപ്പു മാത്രം മതി പ്രവേശനം അസാധ്യമാക്കാൻ.


ഫിൻലൻഡും സ്വീഡനും കുർദിഷ് തീവ്രവാദികൾക്ക് അഭയം നല്കുന്നതിനാലാണ് എതിർപ്പെന്നാണു തുർക്കി പ്രസിഡന്‍റ് എർദോഗൻ വ്യക്തമാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും കഴിഞ്ഞയാഴ്ചയാണു നാറ്റോയിൽ ചേരാൻ അപേക്ഷ നല്കിയത്.

ചൈനയുമായി സഹകരണം വർധിപ്പിക്കും: റഷ്യ

മോസ്കോ: പാശ്ചാത്യരാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനേക്കാൾ ചൈനയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനാണു റഷ്യ ഇപ്പോൾ പരിഗണന നല്കുന്നതെന്ന് അവരുടെ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. പാശ്ചാത്യരാജ്യങ്ങൾ ‘റഷ്യാഭീതി’ വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എണ്ണ: തീരുമാനം ഉടൻ

ബെർലിൻ: റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി പൂർണമായി നിർത്തുന്നതു സംബന്ധിച്ച യൂറോപ്യൻ യൂണിയന്‍റെ തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്നു ജർമൻ ധനമന്ത്രി റോബർട്ട് ഹാബെക് അറിയിച്ചു.

അതേസമയം, ഈ നടപടി റഷ്യക്ക് സമീപകാലത്തു തിരിച്ചടിയാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുന്നതിനാൽ കുറഞ്ഞ അളവിലെ വില്പനകൊണ്ടു റഷ്യക്കു കൂടുതൽ വരുമാനം ലഭിക്കും.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്‍റെ 40ഉം എണ്ണയുടെ 27ഉം ശതമാനം റഷ്യയിൽനിന്നാണ്.

ഊർജകാര്യത്തിൽ റഷ്യയോടുള്ള ആശ്രിതത്വം ഘട്ടംഘട്ടമായി വർഷാവസാനത്തോടെ അവസാനിപ്പിക്കുമെന്നാണു യൂണിയൻ നേരത്തേ അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.