ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022-2027 ലെ പഞ്ചവത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കണ്വൻഷൻ സെന്ററിൽ ആരംഭിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ക്ലൗഡിയോ ഗുജറോത്തി ഉദ്ഘാടനം ചെയ്തു.
ബ്രിട്ടനിലേക്കു കുടിയേറിയെത്തിയ സീറോ മലബാർ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവർത്തനങ്ങളും തദേശീയരെ പ്രചോദിതരാക്കുന്ന വിധത്തിൽ സഭയുടെ തനതു സ്വഭാവമായ പ്രേഷിത പ്രവർത്തനപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ് ഗുജറോത്തി പറഞ്ഞു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുര, ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ, റവ. ഡോ. ജോസഫ് കറുകയിൽ, റവ. ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ. മാർട്ടിൻ ആന്റണി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി റോമിൽസ് മാത്യു,ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു.
രൂപതയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിൽ വിശുദ്ധമായത് വിശുദ്ധർക്ക് എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത ശിക്ഷണക്രമം, സംസ്കാരം എന്നീ വിഷയങ്ങളിൽ ആർച്ച്ബിഷപ് സിറിൽ വാസിൽ, പ്രഫ. ഡോ. സെബാസ്റ്റ്യൻ ബ്രോക്ക്, റവ. ഡോ. പോളി മണിയാട്ട് ,റെവ. ഡോ. ജേക്കബ് കിഴക്കേവീട്, പ്രഫ. പി.സി. അനിയൻകുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.