മതനിന്ദ ആരോപിച്ച് നൈജീരിയയില്‍ ക്രൈസ്തവർക്കുനേരേ ആക്രമണം
Monday, May 23, 2022 1:01 AM IST
ബൗച്ചി: വടക്കൻ നൈജീരിയയിലെ ബൗച്ചിയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവര്‍ക്കുനേരേ ആക്രമണം. മുസ്ലിം ഭൂരിപക്ഷമേഖലയായ ബൗച്ചിൽ ഏതാനുംദിവസങ്ങൾക്കുള്ളിൽ പലതവണയാണ് ക്രൈസ്തവ വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നത്.
റോഡാ ജാട്ടു എന്നയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്ചെയ്ത സന്ദേശം മതനിന്ദയാണെന്നാരോപിച്ചാണ് ബൗച്ചിയില്നിന്നു നൂറുകിലോമീറ്റര്‍ അകലെ വാര്‍ജിയില്‍ ആക്രമണം നടന്നത്. വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീവയ്ക്കുകയായിരുന്നു. ആറ് വീടുകളും ഏഴ് കടകളുമാണ് കത്തിച്ചത്. നിരവധിപേര്‍ക്കു പരിക്കേറ്റു.
സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മതനിന്ദ ആരോപിച്ച് രണ്ടാഴ്ച മുന്‍പാണ് സോകോടോയിലെ ഷെഹുഷാഗരിയിൽ കോളജ് വിദ്യാർഥിനി ഡെബോറ യാക്കൂബിനെ സഹപാഠികൾ കൊലപ്പെടുത്തിയത്.