പാക്കിസ്ഥാനിൽ ജനക്കൂട്ടം കൊലപ്പെടുത്തിയ ശ്രീലങ്കൻ പൗരന്‍റെ മൃതദേഹം ജന്മനാട്ടിൽ
Monday, December 6, 2021 11:46 PM IST
കൊളംബോ: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ ജനക്കൂട്ടം തല്ലിക്കൊന്നു തീകൊളുത്തിയ ശ്രീലങ്കൻ പൗരന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സിയാൽകോട്ടിലെ ഫാക്ടറിയിൽ മാനേജരായ പ്രിയന്ത ദിയനവദനയുടെ മൃതദേഹമാണ് ഇന്നലെ ലാഹോറിൽനിന്നു ശ്രീലങ്കൻ എയർലൈൻസിൽ കൊളംബോയിലെത്തിച്ചത്.

ലാഹോർ വിമാനത്താവളത്തിൽവച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ന്യൂനപക്ഷമന്ത്രി ഇജാസ് ആലം ശ്രീലങ്കൻ ഹൈക്കമ്മീഷൻ അധികൃതർക്കു മൃതദേഹം കൈമാറുകയായിരുന്നു. പ്രിയന്ത ദിയനവദനയുടെ കൊലപാതകവുമായി ബന്ധമുള്ള ഏഴുപേരെക്കൂടി അറസ്റ്റ് ചെയ്തതായി പാക് പഞ്ചാബ് പോലീസ് പറഞ്ഞു.

സംഭവത്തിൽ 131 പേരെ അറസ്റ്റ്ചെയ്തതായി പാക് പോലീസ് വിശദീകരിക്കുന്നു. ഇതിൽ 26 പേരാണ് ആക്രമണത്തിനും തീവയ്പിനും നേതൃത്വം നൽകിയത്. അറസ്റ്റിലായ പ്രതികളിൽ പതിനഞ്ചുപേരെ ഗുജ്റൻവാലയിലെ ഭീകരവിരുദ്ധ കോടതിയിൽ ഹാജരാക്കി.

പ്രിയന്ത ദിയനവദനയെ കൊലപ്പെടുത്തിയ അക്രമിസംഘം ഇദ്ദേഹം ജോലി ചെയ്തിരുന്ന ഫാക്ടറിയുടെ മാനേജരെ വധിക്കാനും ശ്രമിച്ചിരുന്നു. ഫാക്ടറി തീവച്ചുനശിപ്പിക്കാനും ശ്രമമുണ്ടാ യതായി പാക് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് എണ്ണൂറോളം വരുന്ന ജനക്കൂട്ടം ഫാക്ടറി ആക്രമിച്ചതെന്ന് പഞ്ചാബ് ഐജി റാവു സർദാർ അലിഖാൻ പറഞ്ഞു.


ഇസ്‌ലാമിക വചനങ്ങൾ രേഖപ്പെടുത്തിയ പോസ്റ്റർ പ്രിയന്ത ദിയനവദന കീറിയെന്ന പ്രചാരണത്തെത്തുടർന്നായിരുന്നു ഇത്. ഫാക്ടറിയിൽ പരിശോധന നടത്തിയ അക്രമിസംഘം മുകൾ നിലയിൽ ഇയാളെ കണ്ടെത്തി. തുടർന്ന് താഴേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. കായികതാരങ്ങൾക്കു വസ്ത്രങ്ങൾ തയാറാക്കുന്ന റാജ്കോ എന്ന സ്ഥാപനത്തിലെ ജനറൽ മാനേജരായാണ് ദിയന്ത ജോലി ചെയ്തിരുന്നത്.

സംഭവത്തിനെതിരേ പാക്കിസ്ഥാനിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിയന്തയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ മാലിക് അഡ്നാന് ധീരതയ്ക്കുള്ള പുരസ്കാരം നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിടുകയും ചെയ്തു.

2011 ലാണ് ദിയന്ത പാക്കിസ്ഥാനിലെത്തുന്നത്. മെക്കാനിക്കൽ എൻജിനിയറായ ഇദ്ദേഹത്തിന് ഫൈസലാബാദിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. ഒരുവർഷത്തിനുശേഷം സിയാൽകോട്ടിലേക്കു മാറുകയായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഏക ശ്രീലങ്കൻ പൗരൻകൂടിയായിരുന്നു ഇദ്ദേഹം.

ഭാര്യയും 14 ഉം ഒന്പതും വയസു ള്ള കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.