ബൾഗേറിയയിൽ ബസിന് തീപിടിച്ച് 46 മരണം
ബൾഗേറിയയിൽ ബസിന് തീപിടിച്ച് 46 മരണം
Tuesday, November 23, 2021 11:30 PM IST
സോഫിയ (ബൾഗേറിയ): കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ബസപകടത്തിൽ 12 കുട്ടികളടക്കം 46 പേർ മരിച്ചു.

നിയന്ത്രണംവിട്ട ബസ് ഹൈവേയിലെ സുരക്ഷാ ഭിത്തിയിലിടിച്ച് കത്തിയമരുകയായിരുന്നു. തുർക്കിയിലെ ഇസ്താബുൾ നഗരം സന്ദർശിച്ചശേഷം വടക്കൻ മാസിഡോണിയയിലേക്കു വിനോദസഞ്ചാരികളുമായി മടങ്ങിയ നാലു ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.

ബൾഗേറിയൻ തലസ്ഥാനമായ സോഫിയയ്ക്കു തെക്കുപടിഞ്ഞാറ് പ്രാദേശിക സമയം പുലർച്ചെ രണ്ടിനായിരുന്നു അപകടം. തീപിടിച്ച ബസിൽനിന്നു രക്ഷപ്പെട്ട ഏഴു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് യാത്രക്കാരെല്ലാവരുംതന്നെ ഉറക്കത്തിലായിരുന്നു.

ബൾഗേറിയൻ ആഭ്യന്തരമന്ത്രി ബൊയികൊ രാഷ്കോവ് ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽനിന്നു രക്ഷപ്പെട്ടവർക്കും ഗുരുതരമായി പൊള്ളലേറ്റതായി അദ്ദേഹം പറഞ്ഞു. അപകടത്തിന്‍റെ കാരണം എന്താണെന്ന് അറിവായിട്ടില്ല.


തീപിടിത്തത്തിനു മുന്പാണോ ശേഷമാണോ ബസ് സുരക്ഷാ ഭിത്തിയിൽ ഇടിച്ചതെന്നു വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മറ്റു വാഹനങ്ങളിൽ ബസ് ഇടിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

റോഡ് വളരെ മോശമാണെന്നും ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും പെർസിൻക് മേയർ പറഞ്ഞു.

അപകടത്തിന് ഒരു മണിക്കൂർ മുന്പ് നാലു ബസുകളും സോഫിയയിലെ പെട്രോൾ പന്പിൽ നിറുത്തിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ കൂടാതെ 20നും 30നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവരിലേറേയും.

നവദന്പതികളും ഇരട്ടക്കുട്ടികളും മരിച്ചവരിൽ പെടുന്നു. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഒരാളുമായി മാസിഡോണിയൻ പ്രധാനമന്ത്രി സോറൻ സിയിവ് ഫോണിൽ സംസാരിച്ചു. വൻദുരന്തമാണു സംഭവിച്ചതെന്ന് ബൾഗേറിയൻ ഇടക്കാല പ്രധാനമന്ത്രി സ്റ്റീഫൻ യാനേവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.