കാണ്ഡഹാറിലെ ഷിയാ മോസ്കിൽ ചാവേർ ആക്രമണം; 37 മരണം
കാണ്ഡഹാറിലെ ഷിയാ മോസ്കിൽ ചാവേർ ആക്രമണം; 37 മരണം
Friday, October 15, 2021 11:52 PM IST
കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഷിയാ മോസ്കിലുണ്ടായ ചാവേറാക്രമണത്തിൽ 37 പേർ മരിച്ചു. കാബൂളിലെ ഇമാം ബർഗ മോസ്കിനുനേരേ നടന്ന ആക്രമണത്തിൽ 70 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞയാഴ്ച വടക്കൻ അഫ്ഗാനിസ്ഥാനിലെ കുണ്ടുസിൽ ഷിയാ മോസ്കിനുനേരെ ഐഎസ് നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതിന്‍റെ നടുക്കം വിട്ടുമാറും മുന്പാണ് ഇമാം ബർഗയിലെ ദാരുണസംഭവം.

നാലു പേരാണു ചാവേർ സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാകവാടത്തിൽ രണ്ടുപേർ സ്ഫോടനം നടത്തുന്നതിനിടെ രണ്ടുപേർ മോസ്കിനുള്ളിലേക്ക് ഓടിക്കയറി സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി താലിബാൻ വക്താവ് ബിലാൽ കാരിമി പറഞ്ഞു.


വെള്ളിയാഴ്ച പ്രാർഥനയ്ക്കു സാധാരണയായി 500 ഓളം പേർ പങ്കെടുക്കാറുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി മൃതദേഹങ്ങൾ മോസ്കിനുള്ളിൽ ചിന്നിച്ചിതറിക്കിടക്കുകയാണ്.

കാർപെറ്റിലും മറ്റും രക്തം തളംകെട്ടിനിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉണ്ടെന്ന് അവർ പറഞ്ഞു.

രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാർക്കെതിരേ ഐഎസ് നിരവധി ആക്രമണങ്ങളാണ് നടത്തിയത്. സുന്നി ആചാരങ്ങളാണ് താലിബാനും ഐഎസും പിന്തുടരുന്നത്.

ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് താലിബാനെങ്കിൽ ഐഎസ് ഇതിനെ എതിർക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.