അഫ്ഗാനുമായുള്ള അതിർത്തിയിലെ വേലി നിർമാണം ജൂണ്‍ അവസാനം പൂർത്തിയാക്കും: പാക്കിസ്ഥാൻ
അഫ്ഗാനുമായുള്ള അതിർത്തിയിലെ വേലി നിർമാണം ജൂണ്‍ അവസാനം പൂർത്തിയാക്കും: പാക്കിസ്ഥാൻ
Monday, June 21, 2021 12:26 AM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള 2640 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ വേലി നിർമാണം ജൂണ്‍ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി ഷേഖ് റഷീദ് അഹമ്മദ്. 2017 മാർച്ചിലാണ് പാക്കിസ്ഥാൻ അതിർത്തിവേലി നിർമാണം ആരംഭിച്ചത്. 88 ശതമാനം നിർമാണവും പൂർത്തിയായെന്നു മന്ത്രി ദേശീയ അസംബ്ലിയെ അറിയിച്ചതായി ഡോണ്‍ ദിനപത്രം റിപ്പോർട്ട് ചെയ്തു.

അതിർത്തിനിർണയിച്ചിട്ടുള്ളതു മലമടക്കുകളിലൂടെയും മറ്റുമായതിനാൽ പലയിടത്തും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 1896 ൽ ബ്രിട്ടീഷുകാരാണ് ഡ്യൂറാൻഡ് ലൈൻ നിർണയിച്ചത്. തർക്കപ്രദേശമായതിനാൽ പാക്കിസ്ഥാന് അതിർത്തിവേലി നിർമിക്കാനാവില്ലെന്നാണ് അഫ്ഗാൻ നിലപാട്. ഇതിനിടെ, ആയിരത്തോളം ചെക്പോസ്റ്റുകൾ പാക്കിസ്ഥാൻ നിർമിച്ചു. ഇൻഫ്രാറെഡ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.


അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തിവഴിയുള്ള സഞ്ചാരം 16 ഇടങ്ങളിലൂടെയാക്കി. രണ്ടു മീറ്റർ അകലത്തിൽ രണ്ടു ജോടി ചങ്ങലകൾകൊണ്ടാണ് വേലി നിർമിച്ചിട്ടുള്ളത്. പാക്കിസ്ഥാനിൽനിന്ന് 3.6 മീറ്ററും അഫ്ഗാനിൽനിന്ന് 4 മീറ്റർ ഉയരവുമുണ്ട്. യുഎസ് സൈന്യം സെപ്റ്റംബറോടെ പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാനിൽ അനിശ്ചിതത്വമാകുമെന്നാണു വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.