കോവിഡ് പ്രതിരോധം; ഇന്ത്യക്കുവേണ്ടി ശബ്ദമുയർത്തി യുഎസ് ജനപ്രതിനിധികൾ
കോവിഡ് പ്രതിരോധം; ഇന്ത്യക്കുവേണ്ടി ശബ്ദമുയർത്തി  യുഎസ് ജനപ്രതിനിധികൾ
Tuesday, June 8, 2021 12:03 AM IST
വാഷിംഗ്ടൺ: കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കു കൂടുതൽ വാക്സിനും ചികിത്സാസഹായവും നൽകണമെന്ന് ജോ ബൈഡൻ ഭരണകൂടത്തോട് യുഎസ് ജനപ്രതിനിധികളുടെ അഭ്യർഥന. ഇന്ത്യയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയെയാണു നേരിടുന്നതെന്നും ഈ പശ്ചാത്തലത്തിൽ സുഹൃദ് രാജ്യത്തെ സഹായിക്കുന്നതിനു ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കായി 2.5 കോടി ഡോസ് വാക്സിൻ നൽകുമെന്ന് വ്യാഴാഴ്ച ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ വാക്സിൻ പങ്കുവയ്ക്കുന്നതിനു യുഎൻ പിന്തുണയോടെയുള്ള പദ്ധതിയുടെ ഭാഗമാണിത്.

തെക്കൻ ഏഷ്യ, ആഫ്രിക്ക ഉൾപ്പെടെ രാജ്യങ്ങൾക്കുള്ള 2.5 കോടി ഡോസ് വാക്സിന്‍റെ 75 ശതമാനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഈ മാസം അവസാനത്തോടെ എട്ട് കോടി ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യുമെന്നാണ് ബൈഡന്‍റെ പ്രഖ്യാപനം.


ഇന്ത്യയുടെ പ്രശ്നത്തിൽ പ്രസിഡന്‍റിൽനിന്ന് കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടിയുള്ള പ്രാർഥനയിൽ പങ്കാളിയാകണമെന്ന് യുഎസ് പൗരന്മാരോട് റിപ്പബ്ലിക്കൻ ഗവർണറായ അദ്ദേഹം ആഹ്വാനം ചെയ്തു. സെനറ്റർമാരായ ടെഡ് ക്രൂസ്, റോജർ വിക്കർ, കോൺഗ്രസ് അംഗം മൈക്കിൾ മക്‌കൗൾ തുടങ്ങിയവരും സമാനമായ നിലപാടാണ് പങ്കുവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.