വെനസ്വേലയിലെ ‘പാവങ്ങളുടെ ഡോക്ടർ’ വാഴ്ത്തപ്പെട്ടവൻ
വെനസ്വേലയിലെ ‘പാവങ്ങളുടെ ഡോക്ടർ’ വാഴ്ത്തപ്പെട്ടവൻ
Saturday, May 1, 2021 12:26 AM IST
കാരക്കാസ്: ഒരു നൂറ്റാണ്ട് മുന്പ് സ്പാനിഷ് ഫ്ലൂ പടർന്നുപിടിച്ചപ്പോൾ പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വെനസ്വേലൻ ഡോക്ടർ ഹൊസെ ഗ്രെഗോറിയോ ഹെർണാണ്ടസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ‘പാവപ്പെട്ടവരുടെ ഡോക്ടർ’ എന്നാണ് വെനസ്വേലക്കാർ ഇദ്ദേഹത്തെ വിളിക്കുന്നത്.

മോഷണശ്രമത്തിനിടെ തലയ്ക്കു വെടിയേറ്റ പത്തുവയസുകാരി ഹെർണാണ്ടസിന്‍റെ മധ്യസ്ഥതയിൽ സുഖംപ്രാപിച്ചിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയാലും നടക്കാൻ സാധ്യതയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ ബാലിക ആഴ്ചകൾക്കകം നടന്നുതന്നെ ആശുപത്രിവിട്ടു. ഇത് അദ്ഭുതമായി അംഗീകരിച്ച ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ജുലൈയിലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തി ലേക്കുയർത്താനുള്ള ഡിക്രി പുറപ്പെടുവിച്ചത്.


1864ൽ ജനിച്ച ഹെർണാണ്ടസ് 1919ൽ അന്പത്തിനാലാം വയസിൽ കാറപകടത്തിൽ മരിക്കുകയായിരുന്നു. പാരീസ്, ബെർലിൻ, മാഡ്രിഡ്, ന്യൂയോർക്ക് എന്നിവടങ്ങളിൽ പഠിച്ച അദ്ദേഹം അറിയപ്പെടുന്ന ബാക്‌ടീരിയോളജിസ്റ്റുമായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ കാരക്കാസിനു സമീപമുള്ള ചാപ്പലിൽ ലളിതമായിട്ടായിരുന്നു നാമകരണചടങ്ങുകൾ. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃകയായിരുന്നു ഹെർണാണ്ടസ് എന്ന് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.