ഈസ്റ്റർദിന സ്ഫോടനം: അന്വേഷണം തൃപ്തികരമല്ലെന്ന് കർദിനാൾ മാൽക്കം രഞ്ജിത്ത്
ഈസ്റ്റർദിന സ്ഫോടനം:  അന്വേഷണം തൃപ്തികരമല്ലെന്ന് കർദിനാൾ മാൽക്കം രഞ്ജിത്ത്
Thursday, April 22, 2021 12:08 AM IST
കൊളംബോ: ഈസ്റ്റർദിന ബോംബ് സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത്. സ്ഫോടനപരന്പരയുടെ രണ്ടാം വാർഷികദിനമായ ഇന്നലെ കൊളംബോയിലെ സെന്‍റ് ആന്‍റണീസ് പള്ളിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കർദിനാൾ.

ആക്രമണത്തിന്‍റെ യഥാർഥ ഉത്തരവാദികൾ ആരാണെന്നും എന്താണ് അവർ ലക്ഷ്യമിട്ടതെന്നും വ്യക്തമാകണം. നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം, ഹിന്ദു, ബുദ്ധ മതനേതാക്കളും സ്ഫോടനത്തിന് ഇരയായവരും അവരുടെ ബന്ധുക്കളും നയതന്ത്ര ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

മതങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിക്കണമെന്ന സന്ദേശമാണ് 267 പേർ കൊല്ലപ്പെട്ട സ്ഫോടനം നല്കുന്നതെന്നു കർദിനാൾ പറഞ്ഞു.


ക്രൈസ്തവർ മാത്രമല്ല, മറ്റു സമുദായങ്ങളിൽപ്പെട്ടവരും ആക്രമണത്തിനിരയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ സെന്‍റ് ആന്‍റണീസ് പള്ളിയിൽ നടന്ന അനുസ്മരണ ശുശ്രൂഷകൾക്ക് കർദിനാൾ രഞ്ജിത്ത് നേതൃത്വം നല്കി. സ്ഫോടനത്തിന് ഇരകളായവരോടുള്ള ആദരസൂചകമായി രാവിലെ രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന കർദിനാളിന്‍റെ ആഹ്വാനത്തിൽ ഇതരമതസ്ഥരും പങ്കുചേർന്നു. ഇന്നലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ പള്ളികൾക്കും പോലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു.

2019 ഈസ്റ്റർ ഞായറിൽ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും ഉണ്ടായ ചാവേർ ആക്രമണങ്ങൾക്കു പിന്നിൽ ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.