ഫിലിപ്പ് രാജകുമാരന് ബ്രിട്ടീഷ് ജനത വിടചൊല്ലി
ഫിലിപ്പ് രാജകുമാരന് ബ്രിട്ടീഷ് ജനത വിടചൊല്ലി
Sunday, April 18, 2021 12:42 AM IST
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരനു ബ്രിട്ടീഷ് ജനത ആദരവോടെ വിടചൊല്ലി. വിൻസർ കാസിലിലെ സെന്‍റ് ജോർജ് ചാപ്പലിൽ ഇന്നലെ നടന്ന സംസ്കാര ചടങ്ങിൽ, കോവിഡ് നിയന്ത്രണങ്ങൾ‌മൂലം 30 പേരെ മാത്രമാണു പങ്കെടുപ്പിച്ചത്. 99കാരനായ ഫിലിപ്പ് രാജകുമാരൻ ഒന്പതാം തീയതിയാണ് അന്തരിച്ചത്.

വിൻസർ കാസിലിലെ സ്വകാര്യചാപ്പലിൽനിന്ന് മൃതദേഹം പുറത്തെ ഹാളിൽ കൊണ്ടുവന്നപ്പോൾ സായുധസേനയിൽ നിന്നുള്ള 730 അംഗങ്ങൾ അന്ത്യോപചാരമർ‌പ്പിച്ചു.


ഫിലിപ്പ് രാജകുമാരൻ 2005 മുതൽ ഉപയോഗിച്ചിരുന്ന ലാൻഡ് റോവറിലാണ് മൃതദേഹപേടകം സെന്‍റ് ജോർജ് ചാപ്പലിലേക്ക് കൊണ്ടുവന്നത്. ബ്രിട്ടീഷ് രാജ്ഞിയും രാജകുടുംബാംഗങ്ങളും മൃതദേഹത്തെ അനുഗമിച്ചു. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലായിരുന്നു അന്ത്യ കർമങ്ങൾ.

സംസ്കാരചടങ്ങ് ലോകമെന്പാടും ടെലിവിഷൻ ചാനലുകൾ‌ സംപ്രേഷണം ചെയ്തു. കോവിഡിനെത്തുടർ‌ന്ന് പൊതുജനങ്ങൾക്ക് ചടങ്ങുകളില്‌ പ്രവേശനം അനുവദിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.