മ്യാൻമർ പ്രക്ഷോഭം: വ്യാപക അറസ്റ്റ്
മ്യാൻമർ പ്രക്ഷോഭം: വ്യാപക അറസ്റ്റ്
Tuesday, April 6, 2021 11:10 PM IST
യാങ്കോൺ: മ്യാൻമർ പ്രക്ഷോഭം അടിച്ചമർത്താൻ പുതിയ നീക്കവുമായി പട്ടാളം. കലാപത്തെ പിന്തുണയ്ക്കുന്ന കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നു. പ്രശസ്ത ഹാസ്യതാരം സർഗനാറിനെ യാങ്കോണിലെ വീട്ടിൽനിന്നു പോലീസും പട്ടാളവും ചേർന്ന് അറസ്റ്റ് ചെയ്തു.

ഇദ്ദേഹത്തിന്‍റെ സഹതാരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻകാലങ്ങളിലും പട്ടാള ഭരണകൂടത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള സർഗനാർ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹികപ്രവർത്തകനായ ഇദ്ദേഹം 2008ലെ നർഗീസ് ചുഴലിക്കാറ്റിന്‍റെ സമയത്ത് ഒട്ടേറെ സഹായങ്ങൾ നൽകിയിട്ടുണ്ട്. പട്ടാളഭരണകൂടത്തിനെതിരേ നീക്കം നടത്തുന്ന സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന 60 പേർക്കെതിരേ കഴിഞ്ഞയാഴ്ച ഭരണകൂടം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന നിരവധി സാധാരണക്കാർ അറസ്റ്റിലായിട്ടുണ്ട്.


ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാണ്ഡലേ നഗരത്തിൽ മാർച്ച് നടത്തിയ ആരോഗ്യപ്രവർത്തകർക്കു നേരേ പോലീസ് വെടിവയ്പും ഗ്രനേഡ് പ്രയോഗവും നടത്തി. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ മോട്ടോർ സൈക്കിളുകളിൽ ഒത്തുകൂടിയ ആരോഗ്യപ്രവർത്തകരെ കാറിലെത്തിയ പട്ടാളം ആക്രമിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ വാർത്താ ഏജൻസിയോടു പറഞ്ഞു. നിരവധി ആരോഗ്യപ്രവർത്തകർ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിനാണ് പട്ടാളം ഭരണം പിടിച്ചത്. ഇതിനെതിരേ രാജ്യത്തു നടന്ന പ്രക്ഷോഭത്തിൽ 47 കുട്ടികളുൾപ്പെടെ 570 പേരുടെ ജീവനാണു പൊലിഞ്ഞത്. സൂചി ഉൾപ്പെടെ 2,728 പേരെ പട്ടാളം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.