ഉത്ഥിതനായ യേശു പ്രതീക്ഷയാണ്: ഫ്രാൻസിസ് മാർപാപ്പ
ഉത്ഥിതനായ യേശു പ്രതീക്ഷയാണ്: ഫ്രാൻസിസ് മാർപാപ്പ
Monday, April 5, 2021 12:03 AM IST
വത്തിക്കാൻ സിറ്റി: മരണത്തെ അതിജീവിച്ച യേശു മാനവകുലത്തിനുള്ള പ്രതീക്ഷയാണെന്നും ആ പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർദിനത്തിൽ ഉർബി എത്ത് ഒർബി (നഗരത്തിനും ലോകത്തിനുമുള്ള) ആശിർവാദ ത്തിനു മുന്പ് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഉറച്ച പ്രതീക്ഷയാണ് ഈസ്റ്റർ നല്കുന്നത്. എന്നാൽ, മഹാവ്യാധിയും സാമൂഹിക-സാന്പത്തിക അസമത്വങ്ങളും അടക്കം ലോകം നേരിടുന്ന പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള മാജിക് ഫോർമുലയല്ല ഈസ്റ്റർ സന്ദേശത്തിലുള്ളത്.

യേശു മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റു എന്ന സന്ദേശമാണ് ഈസ്റ്ററിലുള്ളത്. യേശുവിന്‍റെ ശരീരത്തിലെ തിരുമുറിവുകൾ അവന് നമ്മോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ എന്നും നിലനിൽക്കുന്ന മുദ്രകളാണ്. പരീക്ഷണങ്ങൾ നേരിടേണ്ടിവരുന്പോൾ അതിൽ അഭയം തേടുന്നവർ നിരാശപ്പെടുത്താത്ത പ്രതീക്ഷയുടെ മഹത്വം ദർശിക്കുന്നു.

കോവിഡ് മഹാവ്യാധി മൂലം കഷ്ടപ്പെടുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ഉത്ഥാനം ചെയ്തവൻ പ്രത്യാശ പകരുന്നു. മഹാവ്യാധിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കു വേണ്ടി മാർപാപ്പ പ്രത്യേകം പ്രാർഥിച്ചു. എല്ലാ വർക്കും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിലുള്ളവർക്കു വാക്സിൻ വിതരണം ചെയ്യുന്നതിലുള്ള തടസങ്ങൾ അന്താരാഷ്‌ട്ര സമൂഹം വേഗം പരിഹരിക്കണം.


ജോലി നഷ്ടപ്പെട്ടവർക്കും സാന്പത്തികപ്രതിസന്ധി നേരിടുന്നവർക്കും ഉയിർത്തെഴുന്നേറ്റവൻ പ്രതീക്ഷ പകരുന്നു. മഹാവ്യാധിമൂലം സ്കൂളുകളിൽ പോകാതെയും സുഹൃത്തുക്കളെ കാണാതെയും ഏകാന്തത അനുഭവിക്കുന്ന യുവാക്കളെയും കുട്ടികളെയും മാർപാപ്പ അനുസ്മരിച്ചു.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ ദിവ്യബലി അർപ്പിച്ചശേഷമാണു മാർപാപ്പ സന്ദേശം നല്കിയത്. കോവിഡ് മൂലം ദിവ്യബലിയിൽ നേരിട്ടുള്ള പങ്കാളിത്തം പരിമിതമാക്കി. മാധ്യമങ്ങളടക്കം 170 സ്ഥാപനങ്ങൾ വത്തിക്കാനിലെ ശുശ്രൂഷകൻ ലോകമെന്പാടും തത്സമയം സംപ്രേഷണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.