നേപ്പാളിൽ ഭരണംപിടിക്കാൻ പ്രതിപക്ഷനീക്കം
നേപ്പാളിൽ ഭരണംപിടിക്കാൻ പ്രതിപക്ഷനീക്കം
Monday, April 5, 2021 12:03 AM IST
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ മറിച്ചിടാൻ നേപ്പാളിലെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്‍റെ നീക്കം. ഭരണകക്ഷിയായ സിപിഎൻ-യുഎൻഎലിന്‍റെ ഒരു വിഭാഗത്തെയും ചെറുകക്ഷികളെയും പാട്ടിലാക്കാനാണ് ശ്രമമെന്ന് നേപ്പാളി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് മുതിർന്ന നേതാവ് പ്രകാശ് മാൻ സിംഗ് അറിയിച്ചു.

ഭരണഘടനാ പ്രതിസന്ധിയിലേക്കു രാജ്യത്തെ നയിച്ച സർക്കാർ രാജിവയ്ക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. മുഖ്യപ്രതിപക്ഷം എന്നതിനു പുറമേ 2015 ൽ ഭരണഘടനാ രൂപീകരണത്തിനു മുഖ്യപങ്ക് വഹിച്ചവരെന്ന നിലയിൽ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതു നേപ്പാളി കോൺഗ്രസിന്‍റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.


ഡിസംബറിൽ ജനപ്രാതിനിധ്യസഭ പിരിച്ചുവിട്ട പ്രധാനമന്ത്രി കെ.പി.ഒലി ശർമയുടെ നടപടി രാജ്യത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫെബ്രുവരിയിൽ നേപ്പാൾ സുപ്രീംകോടതി തീരുമാനം റദ്ദാക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഭരണതലപ്പത്തുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയിലെ സിപിഎൻ-എൻസി വിഭാഗവും സിപിഎൻ-യുഎംഎൽ വിഭാഗങ്ങളും തമ്മിലുള്ള ലയനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. 2017 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരിക്കാനായിരുന്നു ഇരു കക്ഷികളുടെയും ലയനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.