വാഷിംഗ്ടൺ ഡിസി: ജോൺസൻ ആൻഡ് ജോൺസൻ കന്പനി വികസിപ്പിച്ച കോവിഡ് വാക്സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ) അനുമതി നല്കി. ഒരു തവണ മാത്രം കുത്തിവച്ചാൽ മതിയെന്ന സവിശേഷത ഈ വാക്സിനുണ്ട്. കോവിഡിനെതിരേ നിലവിലുള്ള മറ്റെല്ലാ വാക്സിനുകളും രണ്ടു ഡോസ് വച്ച് പ്രയോഗിക്കണം. ഫ്രീസറിനു പകരം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ജോൺസൻ ആൻഡ് ജോൺസന്‍റെ കീഴിലുള്ള ബെൽജിയൻ സ്ഥാപനമായ ജൻസൻ ആണു വാക്സിൻ വികസിപ്പിച്ചത്. അമേരിക്ക, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇടത്തരം രോഗം തടയുന്നതിൽ 66ഉം ഗുരുതര രോഗം തടയുന്നതിൽ 85ഉം ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തി. വാക്സിൻ സ്വീകരിച്ച ആരും മരണപ്പെട്ടില്ല. 28 ദിവസങ്ങൾക്കു ശേഷം ആർക്കും ആശുപത്രിവാസം വേണ്ടിവന്നില്ല.


അടുത്തയാഴ്ച യുഎസിലെ വാക്സിൻ നല്കിത്തുടങ്ങും. ജൂൺ അവസാനത്തോടെ അമേരിക്കയ്ക്ക് പത്തു കോടി വാക്സിൻ ലഭ്യമാക്കാമെന്ന് കന്പനി അറിയിച്ചിട്ടുണ്ട്.