നൈജീരിയയിൽ വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോകൽ
Thursday, February 18, 2021 12:51 AM IST
അബൂജ: പശ്ചിമ നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ കഗാര പട്ടണത്തിൽനിന്ന് 27 സ്കൂൾ വിദ്യാർഥികളെയും മൂന്ന് അധ്യാപകരെയും അവരുടെ 12 കുടുംബാംഗങ്ങളെയും ആയുധധാരികളായ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ തീവ്രവാദികൾ ഒരു വിദ്യാർഥിയെ വെടിവച്ചുകൊല്ലുകയും ചെയ്തു. ഹോസ്റ്റലിൽ 650 കുട്ടികളാണ് ഉണ്ടായിരുന്നത്. ഒരധ്യാപകനും ഏതാനും കുട്ടികളും അക്രമികളുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ടു.

പട്ടാള യൂണിഫോമിലാണ് അക്രമികൾ എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നൈജീരിയയിൽ നിലവിലുള്ള ഏതു തീവ്രവാദ ഗ്രൂപ്പാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു വ്യക്തമല്ല. ഡിസംബർ മധ്യത്തിൽ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പായ ബൊക്കോ ഹറാം നൂറുകണക്കിനു കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.


2014 ൽ ബൊക്കോ ഹറാം ചിബോക്ക് പട്ടണത്തിൽനിന്ന് 270 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയതു വലിയ വാർത്തയായിരുന്നു. അവരിൽ 100 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.