ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ച് റിപ്പബ്ലിക്കന്മാരും
ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ച് റിപ്പബ്ലിക്കന്മാരും
Thursday, January 14, 2021 12:00 AM IST
വാഷിംഗ്ടണ് ഡിസി: ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിച്ച് പ്രസിഡന്‍റ് ട്രംപിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കി. എന്നാൽ ഇതു സാധ്യമല്ലെന്നു വ്യക്തമാക്കി വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് നേരത്തതന്നെ സ്പീക്കർ നാൻസി പെലോസിക്കു കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് ഡെമോക്രാറ്റുകൾ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ജനപ്രതിനിധി സഭയിൽ ആരംഭിച്ചു. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതാക്കളും ഇംപീച്ച്മെന്‍റിനെ പിന്തുണയ്ക്കുന്നതായാണു റിപ്പോർട്ട്.

കാപ്പിറ്റോൾ കലാപത്തിനു പ്രേരണ നല്കിയ ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കിയേ പറ്റൂ എന്നാണു ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാട്. ഇതിന്‍റെ ആദ്യപടിയായിട്ടാണ് വൈസ് പ്രസിഡന്‍റ് പെൻസിനോട് 25ാം ഭേദഗതി പ്രയോഗിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം 205നെതിരേ 223 വോട്ടുകൾക്കു പാസാക്കിയത്.

ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെന്‍റ് പാസാക്കപ്പെടും. മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ലിസ് ചെയ്നി അടക്കമുള്ളവരും ഡെമോക്രാറ്റിക് പാർട്ടിയുടെ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചു. അഞ്ചുപേരുടെ മരണത്തിൽ കലാശിച്ച കലാപത്തിനു തിരികൊളുത്തിയത് ട്രംപിന്‍റെ പ്രസംഗംതന്നെയാണെന്ന് മുൻ വൈസ് പ്രസിഡന്‍റ് ഡിക്ക് ചെയ്നിയുടെ മകൾകൂടിയായ ലിസ് ചൂണ്ടിക്കാട്ടി.


ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസാക്കപ്പെട്ടാൽ സെനറ്റിന്‍റെ പരിഗണനയ്ക്കു വയ്ക്കും. സെനറ്റിൽ കുറ്റവിചാരണയ്ക്കുശേഷം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ പാസാക്കപ്പെട്ടാലേ ട്രംപ് ഇംപീച്ച് ചെയ്യപ്പെടൂ.

ട്രംപിന് 20ാം തീയതി ഉച്ചവരെയാണ് കാലാവധി ശേഷിക്കുന്നത്. അതിനുള്ളിൽ സെനറ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാകില്ല.

ഇംപീച്ച്മെന്‍റ് നേരിടുന്ന മൂന്നാമത്തെയും രണ്ടുവട്ടം ഇംപീച്ച് നേരിടുന്ന ആദ്യത്തെയും യുഎസ് പ്രസിഡന്‍റാകും ട്രംപ്. ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രെയിനു മേൽ സമ്മർദം ചെലുത്തിയ ട്രംപിനെ അധികാരദുർവിനിയോഗത്തിന്‍റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നുവെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.