25-ാം ഭേദഗതി പ്രയോഗിക്കാൻ മൈക്ക് പെൻസിനോട് യുഎസ് കോൺഗ്രസ്
25-ാം ഭേദഗതി പ്രയോഗിക്കാൻ  മൈക്ക് പെൻസിനോട് യുഎസ് കോൺഗ്രസ്
Saturday, January 9, 2021 12:36 AM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ സാധിക്കുന്ന ഭരണഘടനയുടെ 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ അധികാരത്തിൽനിന്നുപുറത്താക്കാൻ ഡെമോക്രാറ്റിക് നേതൃത്വം ആവശ്യപ്പെട്ടു. ബുധനാഴ്ചത്തെ കാപ്പിറ്റോൾ കലാപത്തെത്തുടർന്ന് പ്രസിഡന്‍റ് ട്രംപിനെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമറും ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ ഇക്കാര്യം വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡന്‍റ് പദവിയിലിരിക്കുന്നയാൾക്കു ചുമതല നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ വൈസ് പ്രസിഡന്‍റിന്‍റെയും കാബിനറ്റിന്‍റെയും ഭൂരിപക്ഷമുണ്ടെങ്കിൽ പദവിയിൽനിന്ന് നീക്കാൻ സാധിക്കുമെന്നതാണ് ഭരണഘടനയുടെ 25-ാം ഭേദഗതി.

“25-ാം ഭേദഗതി പ്രയോഗിച്ച് പ്രസിഡന്‍റ് ട്രംപിനെ പുറത്താക്കണമെന്ന് വൈസ് പ്രസിഡന്‍റ് പെൻസിനോട് ആവശ്യപ്പെട്ടു. പെൻസ് ഇതിനോട് പ്രതികരിച്ചില്ല”- പെലോസിയും ഷുമറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വൈസ് പ്രസിഡന്‍റ് ഇതിനു തയാറായില്ലെങ്കിൽ ട്രംപിനെതിരേ യുഎസ് കോൺഗ്രസിൽ പുതിയ ഇംപീച്ച്മെന്‍റ് കൊണ്ടുവരും. ഇംപീച്ച്മെന്‍റ് വന്നാൽ യുഎസ് ചരിത്രത്തിൽ രണ്ട് ഇംപീച്ച്മെന്‍റ് നേരിടുന്ന ആദ്യ പ്രസിഡന്‍റും ട്രംപാകും. നേരത്തെ ജനപ്രതിനിധി സഭയിൽ ട്രംപിനെതിരേ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഇംപീച്ച്മെന്‍റ് സെനറ്റ് വോട്ടിനിട്ട് തള്ളിയിയിരുന്നു. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം.

ഉപതെരഞ്ഞെടുപ്പിൽ ജോർജിയിൽ രണ്ടു സീറ്റിൽ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികൾ വിജയിച്ചതിനാൽ ഇരു പാർട്ടികൾക്കും 50 വീതമാണ് സെനറ്റിലെ ഇപ്പോഴത്തെ കക്ഷി നില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.