ഇന്തോനേഷ്യയിലെ ക്രൈസ്തവരുടെ കൊല: ഭീകരരെ പിടിക്കാൻ സൈന്യവും
ഇന്തോനേഷ്യയിലെ ക്രൈസ്തവരുടെ  കൊല: ഭീകരരെ പിടിക്കാൻ സൈന്യവും
Tuesday, December 1, 2020 10:47 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ കഴിഞ്ഞയാഴ്ച ക്രൈസ്തവ വിശ്വാസികൾക്കു നേർക്ക് ആക്രമണം അഴിച്ചുവിട്ട ഇസ്‌ലാമിക ഭീകരരെ പിടികൂടുന്നതിനായി സൈന്യത്തിന്‍റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. സെൻട്രൽ സുലവേസി പ്രവിശ്യയിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ സാൽവേഷൻ ആർമി പ്രൊട്ടസ്റ്റന്‍റ് സഭയിലെ നാല് അംഗങ്ങളാണു കൊല്ലപ്പെട്ടത്.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഈസ്റ്റ് ഇന്തോനേഷ്യൻ മുജാഹിദ്ദീൻ ആണ് ആക്രമണം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അക്രമികളെ പിടികൂടുന്നതിൽ പോലീസിനു സഹായം നല്കാനാണു പ്രത്യേക സൈനികവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവർ പീഡനത്തിനിരയാകുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. രാജ്യത്ത് നിരവധി ഭീകരസംഘടനകൾ ഇസ്‌ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്നുണ്ട്.


തോക്കും വാളുകളും ഉപയോഗിച്ചായിരുന്നു വെള്ളിയാഴ്ചത്തെ ആക്രമണം. കൊല്ലപ്പെട്ട നാലു പേരും പുരുഷന്മാരാണ്. ഒരാളെ തലവെട്ടിക്കൊല്ലുകയായിരുന്നു. പ്രാർഥനയ്ക്ക് ഉപയോഗിച്ചിരുന്ന സ്ഥലവും നിരവധി ഭവനങ്ങളും അഗ്നിക്കിരയാക്കി.

ആക്രമണത്തെ മതങ്ങൾ തമ്മിലുള്ള സംഘർഷമായി കാണരുതെന്നും ഭീകരവാദം എല്ലാ മതങ്ങളുടെയും ശത്രുവാണെന്നും ക്രൈസ്തവ സംഘടനയായ കമ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്തോനേഷ്യ ക്രൈസ്തവ വിശ്വാസികളോട് തിങ്കളാഴ്ച ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.