കൊറോണ വൈറസ് മൂക്കിലൂടെ മസ്തിഷ്കത്തിൽ പ്രവേശിക്കുമെന്നു പഠനം
കൊറോണ വൈറസ്  മൂക്കിലൂടെ മസ്തിഷ്കത്തിൽ പ്രവേശിക്കുമെന്നു പഠനം
Tuesday, December 1, 2020 12:11 AM IST
ബെർലിൻ: കൊറോണ വൈറസ് മൂക്കിലൂടെ മനുഷ്യന്‍റെ മസ്തിഷ്കത്തിൽ പ്രവേശിക്കുമെന്നു പുതിയ പഠനം. കോവിഡ്-19 രോഗത്തിനു കാരണമായ സാർസ് കോവ്-2 ശ്വാസകോശത്തെ മാത്രമല്ല കേന്ദ്ര നാഡീവ്യൂഹത്തെക്കൂടി പ്രതികൂലമായി ബാധിക്കുമെന്ന് നാച്വറൽ ന്യൂറോ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാലാണു മണം, രുചി എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതെന്നും തലവേദന, തളർച്ച, ഒാക്കാനം എന്നിവയുണ്ടാകുന്നതും. മസ്തിഷ്കത്തിലും സെറിബ്രോസ്പൈനൽ ഫ്ളൂയിഡിലും വൈറസ് ആർഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയതായും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.


കോവിഡ്-19 മൂലം മരിച്ച 33 പേരിൽ നടത്തിയ പഠനത്തിൽ ജർമനിയിലെ ബെർലിൻ ഷാരൈറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. നാസാദ്വാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ശ്വാസനാളത്തിലും മസ്തിഷ്കത്തിലുമാണ് വൈറസ് ആദ്യം ബാധിക്കുന്നത്. വൈറസിന്‍റെ ആർഎൻഎയുടെ സാന്നിധ്യം ശ്വാസനാളത്തിലും മസ്തിഷ്കത്തിലും കണ്ടെത്തിയാതായും ഗവേഷകർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.