ഗിൽജിത്-ബാൾട്ടിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാന്‍റെ പാർട്ടിക്കു മുന്നേറ്റം
ഗിൽജിത്-ബാൾട്ടിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാന്‍റെ പാർട്ടിക്കു മുന്നേറ്റം
Monday, November 16, 2020 11:54 PM IST
ഇസ്‌ലാമാബാദ്: ഗിൽജിത്-ബാൾട്ടിസ്ഥാനിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ തെഹ്‌രിക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിക്കു മുന്നേറ്റം. ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ല. 23 സീറ്റുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

ഒന്പതു സീറ്റുകൾ പിടിഐക്ക് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ ആറു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ പിടിഐ സർക്കാർ രൂപവത്കരിച്ചേക്കും.


പിടിഐ- എട്ട്, സ്വതന്ത്രർ-ആറ്, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി- അഞ്ച്, പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ്- രണ്ട്, ജമാത്ത് ഉലുമ-ഇ-ഇസ്‌ലാം, മജിലീസ് വഹാദുൾ മുസ്‌ലിമിൻ- ഒന്നു വീതം സീറ്റ് നേടിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു. ഗിൽഗിത്-ബാൾട്ടിസ്ഥാന് പ്രവിശ്യാ പദവി നല്കാനുള്ള പാക്കിസ്ഥാന്‍റെ നീക്കത്തെ ഇന്ത്യ എതിർത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.