തീവ്ര ഇസ്‌ലാമിസം ഫ്രഞ്ച് വിദ്യാഭ്യാസ മേഖലയെ വിഷമയമാക്കുന്നെന്ന്
Wednesday, October 21, 2020 10:42 PM IST
പാരീസ്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഫ്രഞ്ച് വിദ്യാഭ്യാസമേഖലയിൽ നുഴഞ്ഞുകയറുന്ന തീവ്രവാദസ്വഭാവമുള്ള ഇസ്‌ലാമിസം അതിനെ വിഷമയമാക്കുന്നെന്നും അതിനെതിരേ സംസാരിക്കുന്നത് ഒരു അലിഖിത നിയമം വഴി മുടക്കിയിരിക്കയാണെന്നും പ്രസിദ്ധ ഫ്രഞ്ച് പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ ക്രീസ്തീനെ ക്ലെർക്ക്.

സ്കൂളിലെ മോശം പെരുമാറ്റത്തിന് കുട്ടികളെ ശാസിക്കുന്നതുപോലും വംശീയാധിക്ഷേപമാണെന്ന് ആരോപിക്കുക പതിവാണ്. ഫ്രാൻസിൽ ആകമാനം നടത്തിയ ഒരു പഠനത്തിന്‍റെ ഫലം ക്ലെർക്ക് 2003ൽ അവതരിപ്പിച്ചെങ്കിലും ഭരണകൂടമോ സമൂഹമോ ഇതു ഗൗനിച്ചില്ല.

ലൈംഗിക അരാജകത്വവും വംശീയാതിക്രമങ്ങളും മതവിദ്വേഷവും പതിവു സംഭവങ്ങളാണ്. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്ന ഒരു ഇന്ത്യക്കാരൻ ബാലൻ വടക്കേ ആഫ്രിക്കക്കാരായ സഹവിദ്യാർഥികളുടെ ആക്രമണംമൂലം സ്കൂൾ മാറേണ്ടിവന്ന കാര്യം ക്ലെർക്ക് എടുത്തുപറയുന്നു.


ഫ്രഞ്ച് ദേശീയ ദിനപത്രമായ ‘ല് ഫിഗാറോ’യിൽ എഴുതിയ ലേഖനത്തിലാണ് നിരവധി അനുഭവക്കുറിപ്പുകൾ സഹിതം ക്ലെർക്ക്, തീവ്രവാദത്തിന്‍റെ പ്രഭവകേന്ദ്രങ്ങളായി സ്കൂളുകൾ മാറുന്നു എന്നു വ്യക്തമാക്കിയത്.

ഏതൊരു തിരുത്തൽ നടപടിയെയും ഇരവാദം ഉന്നയിച്ച് പ്രതിരോധിക്കാൻ മതമൗലികവാദം തലയ്ക്കുപിടിച്ച കുട്ടികൾ തയാറാകുന്നതായും ക്ലെർക്ക് പറയുന്നു.

300ഉം 350ഉം യൂറോ കൈക്കൂലി കൊടുത്താണ് അധ്യാപകന്‍റെ കൊലപാതകി രണ്ടു വിദ്യാർഥികളിൽനിന്ന് അദ്ദേഹത്തെ തിരിച്ചറിഞ്ഞതെന്ന കാര്യം സ്മരണീയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.